19 April Friday

വാക്‌സിൻ വേണ്ടെങ്കിൽ സൗജന്യ ചികിത്സയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


തിരുവനന്തപുരം
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവാകുന്നവരുടെ ചികിത്സാച്ചെലവ്  സർക്കാർ വഹിക്കില്ല. ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. രോഗം, അലർജി എന്നിവ കാരണം വാക്സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗ, അലർജി പ്രശ്നങ്ങൾ ഉള്ളവരും സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്കൂൾ, കോളേജ്‌ വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ്‌ അധ്യാപകർക്ക്‌ വാക്സിൻ നിർബന്ധമാക്കിയത്‌. ഓഫീസുകളിലും പൊതുജന സമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്.

15വരെ വാക്‌സിൻ യജ്ഞം
ബുധൻമുതൽ പതിനഞ്ചുവരെ സംസ്ഥാനത്ത്‌ പ്രത്യേക വാക്‌സിൻ യജ്ഞം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കലക്ടർമാരോടും നിർദേശിച്ചു. രണ്ട്‌ ഡോസ് എടുക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ തദ്ദേശ സ്ഥാപന പ്രതിനിധികൾ ഗൗരവമായി ഇടപെടണം.

സ്കൂൾ സമയത്തിൽ മാറ്റമില്ല
ഒമിക്രോൺ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവില്ല. സ്കൂൾ പ്രവൃത്തി സമയം തൽക്കാലം മാറ്റില്ല. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാലയങ്ങളിലെത്തി പഠിക്കാൻ അനുമതി നൽകും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top