25 April Thursday
8353 ഓക്‌സിജന്‍ കിടക്കയിൽ രോഗികൾ 
 11 ശതമാനത്തില്‍ മാത്രം

ഓക്‌സിജനും മരുന്നും സജ്ജം ; ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


തിരുവനന്തപുരം
കോവിഡ്‌ മൂന്നാം തരംഗം നേരിടാൻ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. ഓക്‌സിജൻ, മരുന്ന്‌, സുരക്ഷാ ഉപകരണം, കിടക്ക എന്നിവയാണ്‌ പ്രാഥമികമായി ഉറപ്പാക്കിത്‌. സർക്കാർ മേഖലയിൽ 3,107 ഐസിയു കിടക്കയും 2293 വെന്റിലേറ്ററും ഉണ്ട്‌. സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കയും 2432 വെന്റിലേറ്ററും ലഭ്യമാണ്. 8353 ഓക്‌സിജൻ കിടക്കയും സജ്ജമാണ്.

ഇതിൽ 11 ശതമാനത്തിൽ മാത്രമേ നിലവിൽ രോഗികളുള്ളൂ. മൂന്നാം തരംഗമുണ്ടായാൽ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനം നേരത്തെ മുന്നൊരുക്കം തുടങ്ങിയിരുന്നു. ദ്രവീകൃത ഓക്‌സിജന്റെ സംഭരണശേഷിയും വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1817.54 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജൻ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്‌. മുമ്പ് നാല്‌ ഓക്‌സിജൻ ജനറേറ്റർ മാത്രമാണുണ്ടായിരുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് 42 ഓക്‌സിജൻ ജനറേറ്റർ അധികമായി സ്ഥാപിച്ചു. 14 എയർ സെപ്പറേഷൻ യൂണിറ്റും നിലവിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top