മലപ്പുറം>സംസ്‌ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് മരിച്ചത്. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അൽഷിമേഴ്‌സ് രോഗത്തിനും തുടർച്ചയായി മരുന്ന് കഴിക്കുന്ന കോയാമുവിനെ ശക്തമായ ശ്വാസതടസം മൂലം ജൂലൈ 29നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കോവിഡ് 19 ഐസിയുവിലേക്ക് മാറ്റി.
ക്രിട്ടിക്കൽ കെയർ ടീം നടത്തിയ പരിശോധനയിൽ രോഗിക്ക് കോവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനൽ ഫെയ്ലിയർ എന്നിവ കണ്ടെത്തി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നൽകി. രാത്രി 11 മണിക്ക് ആരോഗ്യനില വീണ്ടും വഷളായതിനാൽ ഇൻടുബേറ്റ് ചെയ്യുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മരുന്നുകളോട് പ്രതികരിക്കാതെ ശനിയാഴ്ച രാവിലെ 10.30ന് മരിക്കുകയായിരുന്നു.
കോയാമുവിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്ത് പേർ കോവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..