തിരുവനന്തപുരം> പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു എസ് രമേശന് കവിതയെന്ന് കവി എസ് പൊതു വിദ്യാഭ്യാസ- തൊഴിലും മന്ത്രി വി ശിവൻകുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു.
ജനപക്ഷത്തായിരുന്നു അദ്ദേഹം എപ്പോഴും.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവർത്തകൻ എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപൻ എന്ന നിലയിലും അദ്ദേഹം ശോഭിച്ചു.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..