ആർഎസ്‌എസിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തുന്നത് അത്യന്തം അപകടകരമായ രാഷ്‌ട്രീയമാണെന്ന് മുൻ വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ. ആർഎസ്‌എസ് അനുകൂല പ്രസ്‌താവന വാക്കുപിഴയെന്നുപറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുന്നതല്ല. സുധാകരൻ എങ്ങോട്ടാണ് നോക്കുന്നതെന്ന് വിവേകമുള്ള ജനങ്ങൾക്ക് അറിയാം. ആർഎസ്‌എസിന് കാവലാളായി നിന്നുവെന്ന പരസ്യപ്രസ്‌താവന, അതായിമാത്രം ഒതുങ്ങില്ല. അതിന് പ്രത്യാഘാതമുണ്ടാകും. അതായിരിക്കും അദ്ദേഹം ഉദ്ദേശിക്കുന്നതും.
നെഹ്‌റുവിനെപ്പോലെ ജനാധിപത്യ, മതേതരവാദിയായ ചരിത്രപുരുഷനെ ആർഎസ്‌എസ് ഫാസിസവുമായി സന്ധിചെയ്‌തയാളാണെന്ന് സ്ഥാപിക്കുകയാണ് ചെയ്‌തത്. ഇതിന് കോൺഗ്രസ് ദേശീയ നേതൃത്വം മറുപടി പറയണം. ഇടതു പാർടികളും മുസ്ലിംലീഗും പരസ്യ പ്രതികരണം നടത്തിയിട്ടും ദേശീയ നേതൃത്വം പ്രതികരിക്കാത്തതിൽ അണികൾ അസംതൃപ്‌തരാണെന്നും സി കെ ശ്രീധരൻ പറഞ്ഞു.
സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും കൂടുതൽ കാര്യങ്ങൾ വ്യാഴാഴ്‌ച കാസർകോട്ട് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..