തൊടുപുഴ> ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിൽ യുഡിഎഫിനും ബിജെപിക്കും വിജയം.
ഇടമലക്കുടി പഞ്ചായത്തിലെ വടക്ക് ഇഡലിപ്പാറക്കുടി വാർഡിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി ശിന്താമണി കാമരാജിൻ്റെ ജയം.
ആകെ വോട്ട് 132. പോൾ ചെയ്തത്: 92. എൽഡിഎഫ്: 38, ബിജെപി 39, യുഡിഎഫ് 15. എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് നഷ്ടമായി. എൽഡിഎഫ് പഞ്ചായത്തംഗമായിരുന്ന ഉത്തമ ചിന്നസ്വാമിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ്- ആറ്, എൽഡിഎഫ്- രണ്ട്, ബിജെപി- അഞ്ച് എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില.
രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി ഒമ്പതാം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ പ്രിൻസ് തോമസ് 678, എൽ ഡി എഫിലെ കെ പി അനിൽ 249 വോട്ടുകൾ വീതം നേടി. ഭൂരിപക്ഷം: 429. കോൺഗ്രസ് പഞ്ചായത്തംഗം റെജി പനച്ചിക്കലിൻ്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽ ഡി എഫ് - ഏഴ്, യുഡിഎഫ്- ആറ് എന്നിങ്ങനെയാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..