ചണ്ഡിഗഢ്> പഞ്ചാബിലെ മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസില്‍ സ്‌ഫോടനം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. എന്‍ ഐ എ അന്വേഷണം ആരംഭിച്ചു.
ആക്രമണമാണോ എന്നതില്‍ വ്യക്തത വരാനുണ്ടെന്ന് പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിശദമായ റിപ്പോര്‍ട്ട് തേടി. കെട്ടിടത്തിനകത്തേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നാം നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഇവിടെ നിന്നുള്ള ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. അതേസമയം രഹസ്യാന്വേഷണ ഓഫീസില്‍ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും വാര്‍ത്തകളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..