സ്വന്തം ലേഖകന്‍
മതിലിൽ താമര വരച്ചുകൊണ്ടിരുന്ന ബിജെപി പ്രാദേശിക നേതാവ് ഇരുട്ടിവെളുത്തപ്പോൾ കോൺഗ്രസ് സ്ഥാനാർഥി. അതും വെൽഫെയർ പാർട്ടി പിന്തുണയോടെ. ചാവക്കാട് നഗരസഭാ 22–-ാം വാർഡിലാണ് യുഡിഎഫ്–- ജമാ അത്തെ ഇസ്ലാമി–- വെൽഫെയർ പാർടി സ്ഥാനാർഥിയായി ബിജെപി നേതാവ് കുന്തറ രമേശൻ രംഗത്തെത്തിയത്. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
2000 മുതൽ 2005 വരെ കോ–-ലീ–-ബി ഭരിച്ച നഗരസഭയാണ് ചാവക്കാട്. പിന്നീട് സ്ഥിരമായി എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ഭരിക്കുന്നു. ഏതുവിധത്തിലും ഭരണത്തിലെത്താനായി സ്വന്തം അണികളെ പോലും മറന്ന കൂട്ടുകെട്ടിനാണ് നേതാക്കൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നു. അവസരവാദത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നും വിട്ടുനിൽക്കുന്നത് യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..