കൊല്ലം> രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വീകരണ വേദികളിൽ കയറ്റാത്തതിൽ പ്രതിഷേധവുമായി മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ മുരളീധരൻ എംപി. യാത്രയുടെ കരുനാഗപ്പള്ളിയിലെ സമാപന പരിപാടിയിൽ മുരളീധരൻ നിലത്തിരുന്ന് പ്രതിഷേധിച്ചു. യാത്ര കഴിയുന്നതുവരെ വേദിയിൽ കയറാതെ നിലത്തിരിക്കാനാണ് മുരളീധരന്റെ തീരുമാനം.
‘പാറശാല മുതൽ പൂർണമായും രാഹുൽഗാന്ധിക്കൊപ്പം നടക്കുന്നയാളാണ് ഞാൻ. ഒരിടത്തും വാഹനത്തിൽ കയറിയിട്ടില്ല. എന്നാൽ, കാറിൽ കയറിവരുന്നവർക്കാണ് വേദിയിൽ അവസരം. രാഹുൽഗാന്ധിക്കൊപ്പം കേരള അതിർത്തിവരെ നടക്കും.
അതുവരെ പൊതുയോഗങ്ങളിൽ നിലത്തിരിക്കാനാണ് തീരുമാനം’ കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാറശാല മുതൽ രാഹുലിനൊപ്പം നടക്കുന്ന കെ മുരളീധരന് ഇത്ര ദിവസമായിട്ടും ഒരുവേദിയിലും ഇടംകിട്ടിയിരുന്നില്ല. ഇതാണ് കടുത്ത അമർഷത്തിന് കാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..