കോഴിക്കോട്> ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ എസ്‌ഡിപിഐ ലീഗ് സംഘം വളഞ്ഞിട്ടാക്രമിച്ച്, തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്.
കോട്ടൂർ പഞ്ചായത്തിലെ ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണുരാജി (24) നെയാണ് മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചത്. അവശനിലയിലായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷ്‌ണുവിന്റെ ബൈക്ക് തകർത്ത് വയലിൽ താഴ്‌ത്തി.
സംഭവത്തിൽ 9 പേർക്കെതിരെ വധശ്രമത്തിനും കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരവുമാണ് കേസെടുത്തത്. പട്ടികജാതി വകുപ്പനുസരിച്ചും കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..