ശാന്തൻപാറ > അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഹെെക്കോടതി 29വരെ നിർത്തിവച്ചതോടെ ജനങ്ങൾ ആശങ്കയിലായി. ഇതിനിടെ ശങ്കരപാണ്ട്യമെട്ടിലെ മൂന്ന് വീടുകളും അരിക്കൊമ്പൻ ഭാഗീകമായി തകർത്തു. ബൈസൺവാലി സ്വദേശി വിജയന്റെ വീടാണ് തകർന്നത്. ഈ കാട്ടുകൊമ്പൻ വെളളിയാഴ്‌ചയും ചിന്നക്കനാൽ 301 കോളനിഭാഗത്തും കുങ്കിയാനകൾ നിലയുറപ്പിച്ച സിമന്റ് പാലം മേഖലയിലും എത്തിയില്ല.
പെരിയകനാൽ എസ്റ്റേറ്റിലും ശങ്കരപാണ്ട്യമെട്ടിലുമായാണ് ഒരാഴ്ചയായിട്ടുള്ളത്. ദ്രുതകർമയുടെ ഭാഗമായ കുങ്കി ആനകളായ സൂര്യനും, വിക്രമും സിമിന്റ് പാലതുതന്നെ നിൽക്കുകയാണ്. കുങ്കി ആനകളെ കാണാനായി സഞ്ചാരികളുൾപ്പെടെ നിരവധിപ്പേർ എത്തിയിട്ടുണ്ട്. പ്രദേശത്ത് തന്നെ അക്രമകാരികളായ ചക്കക്കൊമ്പനും നിലയുറപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..