29 March Friday

എകെജി സെൻററിലേക്ക്‌ ബോംബാക്രമണം: ഫേസ്‌ബുക്‌ പോസ്‌റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം> എകെജി സെന്ററിലേക്ക്‌ ബോംബാക്രമണം നടത്തിയ കേസിൽ ഫെയ്‌സ് ബുക്കില്‍  നേരത്തെ പോസ്റ്റിട്ടയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. എകെജി സെൻററിന്‌ കല്ലെറിയുമെന്ന്‌  പ്രകോപനപരമായി പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശിയെയാണ്‌  വിളിച്ചു വരുത്തിയത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ്‌ അക്രമി തിരികെ മടങ്ങിയത്‌ ഒന്നര മിനിറ്റിനുള്ളിലാണ്. കൃത്യമായ പരിശീലനത്തോടെയും ആസൂത്രണത്തോടെയും നടത്തിയ ആക്രമണമെന്ന വിലയിരുത്തലിനെ ശരിവയ്‌ക്കുന്നതാണ്‌ പൊലീസ്‌ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ. ഇത്തരം വസ്‌തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചവരാണ്‌ അക്രമത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. രാത്രി 11.23നാണ്‌ അക്രമി സ്കൂട്ടറിൽ എ കെ ജി സെന്ററിന്‌ മുന്നിലെത്തിയത്‌. സ്കൂട്ടർ നിർത്തി കൈയിൽ കരുതിയിരുന്ന ബോംബ്‌ എറിഞ്ഞ്‌ തിരികെ മടങ്ങാനെടുത്തത്‌  ഒരു മിനിറ്റും 32 സെക്കൻഡും മാത്രം. പാളയം ഭാഗത്തുനിന്ന്‌ വരുമ്പോൾ വലതുഭാഗത്തായാണ്‌ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്നത്‌. എ കെ ജി സെന്ററിനോട്‌ ചേർന്ന്‌ താഴേക്കുള്ള കുന്നുകുഴി റോഡിൽനിന്നാണ്‌ അക്രമി സ്കൂട്ടറിൽ എത്തിയത്‌. അക്രമം കഴിഞ്ഞയുടൻ ഇതേ വഴിയാണ്‌ രക്ഷപ്പെട്ടതും.

 അക്രമം നടക്കുന്ന സമയത്ത്‌ മറ്റൊരു ബൈക്കും ഇതുവഴി  വേഗത്തിൽ  കടന്നുപോകുന്നുണ്ട്‌.  ആ ബൈക്ക്‌ യാത്രക്കാരൻ  വേഗം കുറച്ച്‌ ബൈക്ക്‌ ഓഫാക്കി. വീണ്ടും ബെക്ക്‌ സ്റ്റാർട്ടാക്കി ഇയാളും കുന്നുകുഴി ഭാഗത്തേക്കാണ്‌ പോയത്‌. ഈ ബൈക്കിലെത്തിയ വ്യക്തിക്ക്‌ അക്രമവുമായി ബന്ധമുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top