കൊച്ചി> അതിജീവിതയെ വോട്ടയാടാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫും ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്ത്രീ സുരക്ഷ സര്‍ക്കാറിന്റെ നയമാണ്. എല്ലാ സ്ത്രീകളുടെയും സുരക്ഷിതത്വം ഞങ്ങള്‍ ഉറപ്പ് വരുത്തുന്നു. അതിജീവിതയ്‌ക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്‌ത്രീകളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം ഉന്നയിച്ചതും വഷളാക്കിയതും വി.ഡി. സതീശനാണ്. സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയേണ്ടത്. സർക്കാർ നീതി നൽകിയെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു കഴിഞ്ഞതായും ജയരാജൻ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..