കൊച്ചി > നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അന്വേഷണ സംഘം ഹൈക്കോടതിയെ
സമിപിച്ചു. മൂന്നു മാസത്തെ സമയം കുടി വേണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസം 30 നകം തുടരന്വേഷണ റിപ്പോർട് നൽകണമെന്ന ഹൈക്കോടതിയുടെ സമയപരിധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടി ഇരയും കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുള്ളത്. അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടന്നാരോപിച്ച് ഇരസമർപ്പിച്ച ഹർജി കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
നിലപാടറിയിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് മാറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..