കൊച്ചി> നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ സൃഹത്തും ആലുവയിലെ ഹോട്ടൽ– ട്രാവൽസ് ഉടമയുമായ ശരത് ജി നായരെ ജാമ്യത്തിൽ വിട്ടു. കേസിലെ വിഐപി ആയി സംശയിക്കപ്പെട്ട ഇയാളെ ഇലക്‌ട്രോണിക് തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
ചൊവ്വ ഉച്ചയോടെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷം വൈകിട്ടാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും തെളിവ് നശിപ്പിച്ചെന്നത് തെറ്റായ ആരോപണമാണെന്നും ശരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ദൃശ്യവും താൻ കണ്ടിട്ടില്ലെന്നും ശരത്ത് പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. ദൃശങ്ങൾ വീട്ടിലെത്തിച്ച ശേഷം അത് നശിപ്പിച്ചത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ് ശരത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..