തൃശുർ> മലയാള സിനിമയുടെ അതുല്യനടൻ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മൃതദേഹം പൊതുദർശനത്തിനായിവെച്ച ഇരിഞ്ഞാലക്കുട ടൗൺഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിച്ചത്. ഇന്നസെൻറിന്റെ ഭാര്യ ആലിസിനേയും കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ടായിരുന്നു.
ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. രാവിലെ പതിനൊന്നരയോടെ കൊച്ചി കടവന്ത്രി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽനിന്നും മൃതദേഹം വിലാപയാത്രയായി ഈരിഞ്ഞാലക്കുട ടൗൺ ഹാളിൽ എത്തിച്ചു.അവിടെ അവസാനമായി ഒരു നോക്കുകാണാൻ ഇന്നസെൻറിന്റെ പ്രിയപ്പെട്ട ഇരിഞ്ഞാലക്കുടക്കാർ കാത്തുനിന്നിരുന്നു. വെെകിട്ട് 3.30വരെ അവിടെ പൊതുദർശനം തുടർന്നു. തുടർന്ന് മൃതദേഹം സ്വവസതിയായ പാർപ്പിടത്തിലെത്തിച്ചു . നാളെ രാവിലെവരെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..