16 April Tuesday

പ്രവർത്തനത്തിന്‌ ചെന്നില്ല; എബിവിപിക്കാരനെ സ്വന്തം പാർട്ടിക്കാർ അടിച്ച്‌ ആശുപത്രിയിലാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

പരിക്കേറ്റ ആദർശ് ആശുപത്രിയിൽ

കുന്നംകുളം > സംഘടനയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്‌ പ്രവർത്തനത്തിൽനിന്നും വിട്ടു നിന്ന യുവാവിനെ എബിവിപിക്കാർ മർദിച്ചു. ഗുരുതരപരിക്കേറ്റ യുവാവ്‌ ആശുപത്രിയിൽ. കിഴൂർ ശ്രീ വിവേകാനന്ദ കോളേജിലെ മുൻ യൂണിയൻ  സെക്രട്ടറിയും സജീവ എബിവിപി പ്രവർത്തകനുമായിരുന്ന കുന്നംകുളം കിഴൂർ  തൈപ്പറമ്പിൽ വീട്ടിൽ ആദർശി(21)നാണ് മർദനമേറ്റത്.

കോളേജ് യൂണിയൻ മുൻ ചെയർമാൻ ഉൾപ്പെടെയുള്ള എബിവിപി പ്രവർത്തകരാണ്‌ മർദിച്ചത്‌.  ഗുരുതരപരിക്കേറ്റ ആദർശിനെ  കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെയാണ്  സംഘം ചേർന്നെത്തിയവർ ആദർശിനെ ആക്രമിച്ചത്‌.  എബിവിപി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന്  നിലവിൽ പ്രവർത്തിക്കാത്തതിന്റെ വൈരാഗ്യമാണ്  മർദനത്തിനു കാരണമെന്ന് ആദർശ് പറഞ്ഞു. രണ്ടാഴ്‌ച മുമ്പും ആദർശിനുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആദർശ് പറഞ്ഞു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്‌തതായി ആദർശ് ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top