തിരുവനന്തപുരം > മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരനുമായി അടുത്ത ബന്ധം പുലർത്തിയത് കെപിസിസി അധ്യക്ഷനാണെന്നും അതിന്റെ ജാള്യത മറയ്‌ക്കാനാണ് കോൺഗ്രസ് നേതാക്കൾ പുതിയ വാദങ്ങൾ ഉയർത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.
കെപിസിസി അധ്യക്ഷനെ രക്ഷിക്കാൻ പ്രതിപക്ഷ നേതാവ് നടത്തിയ പരിശ്രമം കേരളം കണ്ടതാണ്. ഇപ്പോൾ കോൺഗ്രസ് നേതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ആത്മാർഥതകൊണ്ടല്ല. അന്വേഷണം നിലവിൽ ശരിയായ ദിശയിലാണ് മുന്നേറുന്നത്. കാര്യങ്ങൾ ഓരോന്നായി പറുത്തുവരുന്നുണ്ട്.
ഈ വേളയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നത് തട്ടിപ്പുകാരനെ സംരക്ഷിക്കാനോ, കോൺഗ്രസിനുള്ളിലെ തർക്കങ്ങൾകൊണ്ടോ ആകാമെന്നും വിജയരാഘവൻ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..