കൊച്ചി> അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്കുനേരെ അതിക്രമത്തിന് ശ്രമിച്ചവരെ റിമാൻഡ് ചെയ്‌തു. ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടൻ ജോയി ജേക്കബ് (53), മൂന്നാംപ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനുസമീപം ഇലഞ്ഞിക്കൽ സിജോ ആന്റോ (43), നാലാംപ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡിൽ ഓടത്തുവീട്ടിൽ (മാധവം) സുരേഷ് മാധവൻ (53) എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷകസംഘം തിങ്കളാഴ്ച അപേക്ഷ നൽകും. മറ്റു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇവരുടെ വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്. വീടും ജോലി ചെയ്യുന്ന സ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..