ചാവക്കാട് > കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു. ആറങ്ങാടി പുളിഞ്ചോടില്‍ താമസ്സിക്കുന്ന മുമ്പ് മുനക്കകടവിൽ താമസിച്ചിരിന്ന പുതുവീട്ടിൽ ഹിദായത്തുള്ളയുടെ മകൻ മുഹമ്മദ് ഇർഫാൻ (15) ആണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ സ്‌ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഞായറാഴ്‌ച രാവിലെ പത്തോടെ പള്ളി കുളത്തില്‍ കൂട്ടുകാരനുമായി കുളിച്ചുകൊണ്ടിരിക്കെ ആഴമുള്ള ഭാഗത്തേക്ക് നിന്താന്‍ ശ്രമിച്ചപ്പോള്‍ നിലതെറ്റുകയായിരുന്നു. കമർദിയാൻ വീട്ടിൽ റഷീദിന്റെ മകൻ റിസ്വാനു (15) മൊത്താണ് ഇർഫാൻ കുളിക്കാനിറങ്ങിയത്. രണ്ടുപേരും താഴ്‌ചയുള്ള ഭാഗത്ത് മുങ്ങിയതോടെ അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രണ്ടുപേരേയും കരക്കെത്തിച്ചത്. തുടർന്ന് അഞ്ചങ്ങാടിയിലെ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇർഫാനെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും പന്ത്രണ്ടോടെ മരിച്ചു. മൃതദേഹം ഹയാത്ത് ആശുപത്രിയില്‍. മാതാവ് സൈനബ. സഹോദരി: ഖുമരിയ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..