28 March Thursday

ദേശാഭിമാനി‐ഗോപു നന്തിലത്ത് ജി മാര്‍ട്ട് ലോകകപ്പ‌് പ്രവചനമത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

തൃശൂർ> റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ദേശാഭിമാനിയും ഗോപു നന്തിലത്ത് ജി മാർട്ടും സംയുക്തമായി സംഘടിപ്പിച്ച  പ്രവചനമത്സര വിജയികൾക്ക് സമ്മാനം നൽകി. 

തൃശൂർ ദേശാഭിമാനിയിൽ നടന്ന ചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, നന്തിലത്ത് ജി മാർട്ട് ചെയർമാൻ ആൻഡ് എംഡി ഗോപു നന്തിലത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു. റഷ്യയിൽ മത്സരം കാണാൻപോയി മടങ്ങുന്നതിനിടെ ശേഖരിച്ച ലെനിന്റെയും സ്റ്റാലിന്റെയും ചെറുപ്രതിമകൾ ഗോപു നന്തിലത്ത് കെ രാധാകൃഷ്ണനും കെ ജെ തോമസിനും സമ്മാനിച്ചു.

കോഴിക്കോട് വടകര മേമുണ്ട പുത്തൻപുരയിൽ വിഷ്ണു, കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തെക്ക് പുത്തൻവീട്ടിൽ കാവ്യ വിനോദ്, മലപ്പുറം അരിക്കോട് ചെങ്ങര പുത്തൻപീടികയിൽ പി പി ഉമ്മർ, തിരുവനന്തപുരം കൊടുങ്ങാനൂർ കെആർഡബ്ല്യുഎ എൽ 2 ആതിരയിൽ ശ്രീകുമാരൻനായർ, മലപ്പുറം പട്ടിക്കാട് സ്വദേശി സുമേഷ് എന്നീ വിജയികൾക്കാണ് എൽഇഡി ടിവി സമ്മാനിച്ചത്. ദേശാഭിമാനി പത്രവിതരണക്കാരനും വർക്ക്ഷോപ‌് തൊഴിലാളിയുമായ രവീന്ദ്രന്റെയും ദീപയുടെയും മകനാണ് എട്ടാം ക്ലാസുകാരനായ വിഷ്ണു. അനുശ്രീയും അമർനാഥും സഹോദരങ്ങളാണ്.

റബർ മാർക്കറ്റിങ് ഫെഡറേഷൻ ബിസിനസ് എക്സിക്യൂട്ടീവ് വിനോദിന്റെയും ഉഷയുടെയും മകളാണ് ബിഎഡ് വിദ്യാർഥിനിയായ കാവ്യ. തിരുവനന്തപുരം വൈദ്യുതി ഭവനിലെ റിട്ട. സൂപ്രണ്ടാണ് ശ്രീകുമാർ. ഭാര്യ പ്രേമകുമാരി. വിഷ്ണു എസ് നായർ, അഞ‌്ജലി എസ് നായർ എന്നിവർ മക്കളാണ്. മലപ്പുറം കലക്ടറേറ്റിലെ സീനിയർ ക്ലർക്കാണ് പി പി ഉമ്മർ. എൻജിഒ യൂണിയൻ പ്രവർത്തകനാണ്. 20,000 രൂപ വിലവരുന്ന 32 ഇഞ്ച് എൽഇഡി ടിവിയാണ് സമ്മാനം. സമ്മാന വിതരണച്ചടങ്ങിൽ ദേശാഭിമാനി യൂണിറ്റ‌് മാനേജർ ഐ പി ഷൈൻ അധ്യക്ഷനായി. ന്യൂസ‌് എഡിറ്റർ എൻ മധു, ലോക്കൽ സെക്രട്ടറി ടോം പനയ‌്ക്കൽ, നന്തിലത്ത‌് ജിമാർട്ട‌് അഡ‌്മിനിസ‌്ട്രേറ്റീവ‌് മാനേജർ എൻ പി ജോയ‌് എന്നിവർ സംസാരിച്ചു. 

ജൂലൈ ആറുമുതൽ പത്തുവരെ ദേശാഭിമാനി സംഘടിപ്പിച്ച  പ്രവചനമത്സരത്തിന് ആയിരക്കണക്കിന് പേർ പങ്കെടുത്തു.വിദേശരാജ്യങ്ങളിൽനിന്നും നിരവധിപേർ മത്സരത്തിൽ പങ്കെടുത്തു. എസ്എംഎസ് വഴി ശരിയുത്തരം നൽകിയവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top