കൊച്ചി > സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സുമായി ചേര്‍ന്ന് അമരാവതി രാധാകൃഷ്ണനും സാജിദ് യഹിയയും നിര്‍മിച്ച് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്ന് തിരക്കഥയെഴുതി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രമായ ഖല്‍ബിന്റെ ടൈറ്റ്ല്‍ സോംഗ് വലിയ പെരുന്നാള്‍ദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ മെഗാഹിറ്റുകളിലൊന്നായ ജാതിക്കാത്തോട്ടത്തിന്റെ രചയിതാവ് സുഹൈല്‍ കോയ രചിച്ച് വിമല്‍ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം പ്രണയത്തിന്റെ ആത്മീയതലങ്ങളിലേയ്ക്കുള്ള അന്വേഷണമാണ്. പ്രണയത്തിന്റെ ഏഴു തലങ്ങള്‍ അനാവരണം ചെയ്യുന്ന പ്രണയകഥയായ ഖല്‍ബിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഗാനമെന്ന് സംവിധായകന്‍ കൂടിയ സാജിദ് യഹിയ പറഞ്ഞു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'ദൈവഭക്തിയിലെന്നപോലെ പ്രണയത്തിലും ആര്‍ക്കും ആരെയും നിര്‍ബന്ധിക്കാനാവില്ല. അത് സ്വാഭാവികമായി സംഭവിക്കണം,' ടൈറ്റ്ല്‍ സോംഗില്‍ അവതരിപ്പിക്കുന്ന പ്രണയത്തിന്റെ ആത്മീയതലങ്ങളിലേയ്ക്ക് സാജിദ് യഹിയ വിരല്‍ചൂണ്ടി.
'ഒരു പക്ഷി അതിന്റെ ആയുഷ്‌കാലം മുഴുവന്‍ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്‌റാ വൃക്ഷം. അതിനടുത്താണ് സ്വര്‍ഗം. ഞാന്‍ നിന്നെ അവിടെ കാത്തുനില്‍ക്കും' ഷെയിന്‍ നിഗത്തിന്റെ ഈ വാക്കുകളോടെയാണ് ഗാനം ആരംഭിക്കുന്നത്. പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍ മിഴികള്‍ കരികൊണ്ട് വരച്ചപ്പോള്‍ എന്നെ ഓര്‍ത്തുകാണും എന്ന തുടങ്ങുന്ന ഗാനം ഖല്‍ബേ... ഖല്‍ബേ... നീ വരും നാളിനായി ഞാന്‍ പിടച്ചതല്ലേ, ഖല്‍ബേ... ഖല്‍ബേ... റൂഹിലെന്‍ നൂറിനാല്‍ നീ പടച്ചതല്ലേ... എന്ന് ഹൃദയം കവര്‍ന്ന് അവസാനിക്കുന്നു.
സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ പന്ത്രണ്ട് ഗാനങ്ങളുണ്ടാകും. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ തന്നെയാണ്. വിനീത് ശ്രീനിവാസനൊപ്പം ശ്രേയ രാഘവ്, ഷഹബാസ് അമന്‍, ജോബ് കുര്യന്‍, എലിസബത്ത്, ഹുവൈസ്, സിയാ ഉല്‍ ഹഖ്, നെയിം ഇഫ്താര്‍, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്.
സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ചിത്രം. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിനൊപ്പം അമരാവതി ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയും, അമരാവതി രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ സാദിഖ്, ക്രിസ് & മാക്‌സ് എന്നിരാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജേക്കബ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം വിനീഷ് ബംഗ്ലാന്‍. വസ്ത്രാലങ്കരം ജിഷാദ് ഷംസുദ്ധീന്‍. മേക്ക് അപ്പ് സാമി. ക്രീയേറ്റീവ് സപ്പോര്‍ട്ട് സുനീഷ് വരനാട്, സാന്റോ ജോര്‍ജ്, ആനന്ദ് പി.എസ്, ജയന്‍ നടുവത്താഴത്, ജിതന്‍ സൗഭാഗ്യം എന്നിവര്‍. ചീഫ് അസ്സോസിയേറ്റീവ് ഡയറക്ടര്‍ വിജിത്. അസിസ്റ്റന്റ് ഡയറക്ടര്‍സ് ആസിഫ് കുറ്റിപ്പുറം, ദീപക് എസ് തച്ചേടത്. പ്രൊഡക്ഷന്‍ ഡിസൈന്‍ വിശ്വനാഥ് മഹാദേവ്, അമീര്‍ റഹീം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സിനിമപ്രാന്തന്‍. അസ്സോസിയേറ്റീവ് എഡിറ്റര്‍ അമല്‍ മനോജ്. പ്രോമോ സ്റ്റില്‍സ് മിലന്‍ ബേബി. സ്റ്റില്‍സ് രോഹിത് കെ സുരേഷ്. VFX ACCEX മീഡിയ. പോസ്റ്റര്‍ ഡിസൈന്‍ CP ഡിസൈന്‍സ് & സനൂപ് EC. സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍. സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..