കൊച്ചി> രാജ്യത്ത് ആദ്യമായി കൊവിഡ്-19 രോഗികളില്‍ പ്രതിരോധ മരുന്നിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. ഫാവിപിരാവിര്‍ എന്ന മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ് -19 രോഗികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ജൂലൈ, ഓഗസ്റ്റ് മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാക്കി ഫലം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ്-19 രോഗികളില്‍ മരുന്ന് പരീക്ഷണം നടക്കുന്നതെന്നും ഏപ്രില്‍ അവസാനത്തോടെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ( ഡിസിജിഐ) പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് കമ്പനി പറയുന്നു. ഫ്യൂജിഫിലിം ജപ്പാനിലെ ടോയാമ കെമിക്കല്‍ കമ്പനിയുടെ അവിഗാന്‍ മരുന്നിന്റെ മറ്റൊരു പതിപ്പാണ് ഫാവിപിരാവിര്‍.
ഗ്ലെന്‍മാര്‍ക്കിന്റെ സ്വന്തം ഗവേഷണ വികസന വിഭാഗമാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന മരുന്നാണിത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമാണെങ്കില്‍ രാജ്യത്തുടനീളം മരുന്ന് ലഭ്യമാക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ഇന്ത്യ ഫോര്‍മുലേഷന്‍സ് പ്രസിഡന്റ് സുജേഷ് വാസുദേവന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..