പാലക്കാട്> തന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ ആരോഗ്യകരമല്ലെന്ന‌് പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന‌് സോഷ്യൽ മീഡിയയിലൂടെതന്നെ മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. തനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്ന് ബല്‍റാം ഫേസ‌്ബുക്കിൽ പറഞ്ഞു.
അടുത്തിടെ സാഹിത്യകാരി കെ ആര്‍ മീരയ്‌ക്കെതിരേ ഫേസ്ബുക്കിൽ തെറിവിളി ആഹ്വാനം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന്റെ വിമർശനം. കെ ആർ മീരയെപ്പോലെ പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. നേരത്തെ എകെജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും, എത്ര പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശിച്ചത‌്.
ബല്‍റാമിനെതിരായ വിമര്‍ശനത്തിനെതിരെ ബല്‍റാം അനുകൂലികള്‍ ഫേസ്ബുക്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..