കൊച്ചി > മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരിനെതിരെ അപവാദപ്രചരണത്തിന് മുന്‍പന്തിയില്‍ വിടി ബല്‍റാമിന്റെ ഇഷ്‌ടക്കാരന്‍. ശ്രീദേവ് സോമന്‍ എന്ന കെഎസ്‌യു നേതാവാണ് ഷാനിക്കെതിരെ തികച്ചും നിന്ദ്യമായ ഭാഷയില്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ കുറിപ്പുകള്‍ എഴുതി അപകീര്‍ത്തിപ്പെടുത്തുന്നത്.
സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പായ ഔട്സ്പോക്കണും സംഘഅനുകൂല ഗ്രൂപ്പുകളും പിന്നാലെയുണ്ട്. അപവാദപ്രചരണത്തിന് ഉപയോഗിച്ച ഈ ലിങ്കുകളും പോസ്റ്റുകളും സഹിതമാണ് ഷാനി ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയത്.
ഷാനിയും എം സ്വരാജ് എംഎല്‍എയും ലിഫ്‌റ്റില്‍ നില്‍ക്കുന്ന ഫോട്ടോ 'തിങ്ക് ഓവര്‍ കേര'ള എന്ന ഫേസ്‌ബുക്ക് പേജിലാണ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സംഘികളും ചില ഓണ്‍ലൈന്‍മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു.
ഷാനിയുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഡിജിപി ഷാനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീ എന്ന രീതിയില്‍ തന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്‌തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..