കൊച്ചി > രണ്ട് വര്‍ഷം മുന്‍പ് കൊച്ചിയില്‍ നടന്ന ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്ത രാഹുല്‍ ഈശ്വരാണ് മോഡലിംഗ് ചെയ്യുന്ന തനിക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അര്‍ഹതയില്ലെന്ന് പറയുന്നതെന്ന് രഹ്ന ഫാത്തിമ. എറണാകുളത്തെ ഒരു ദ്വീപില്‍ വെച്ചു നടന്ന 'മണ്‍സൂണ്‍ നൈറ്റ്2' എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോയാണ് രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്‌തത്. പിന്നീട് ഷോ വിവാദമായപ്പോള്‍ താനാണ് അത് ഉദ്ഘാടനം ചെയ്‌തതെന്ന് പുറത്തുവിടരുതെന്ന് പറഞ്ഞതായും രഹ്ന ഫാത്തിമ പറയുന്നു.
'ഞാന്‍ 2വര്‍ഷം മുന്‍പ് പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ദ്വീപില്‍ വെച്ചു നടന്ന 'മണ്‍സൂണ്‍ നൈറ്റ്2' എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം? അന്ന് ചാനലുകാര്‍ ഷോയെ പറ്റി വാര്‍ത്തക്ക് വേണ്ടി വളരെ മോശമായി പ്രചരിപ്പിക്കുകയും സത്യാവസ്ഥ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു. അന്ന് രാഹുല്‍ ഈശ്വര്‍ സുഹൃത്തിന്റെ ഫോണില്‍ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉദ്ഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്. കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകര്‍ഷിക്കാം എങ്ങനെ കോണ്ട്രവേഴ്‌സി ആക്കാം എന്നതിന് വിശദമായ ക്ലാസും തന്നു. വിവാദമായല്‍ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നുമൊക്കെ ആണ് പറഞ്ഞത്' - രഹ്ന പറയുന്നു.
ഇത്തരത്തിലുള്ള രാഹുലിനെ പിന്നീട് കണ്ടത് തനിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന്് മോശമായി സംസാരിക്കുമ്പോഴാണെന്നും താന്‍ ശബരിമലയില്‍ എത്തിയത് ഭരണഘടന നല്‍കുന്ന അവകാശം ഉള്ളതുകൊണ്ടാണെന്നും രഹ്ന ഫാത്തിമ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഷോയില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങളുള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..