വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സുകാര്‍ കൊന്നുതള്ളിയ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ മറ്റ് നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ്:
"എനിക്ക് എന്റെ പൊന്നുമോനെ കാണണം. എനിക്ക് സുഖമില്ലെന്നറിഞ്ഞാൽ കരയുന്ന പൊന്നുമോനാ.... എന്തിനാണ് അവർ എന്റെമോനെ കൊന്നത്? എല്ലാവരോടും സ്നേഹം മാത്രമേ അവനുണ്ടായിരുന്നുള്ളു. " നിലയ്ക്കാത്ത വിലാപങ്ങൾക്കിടയിൽ ഹഖ് മുഹമ്മദിന്റെഉമ്മ പറഞ്ഞുകൊണ്ടേയിരുന്നു. ആർക്കാണ് ആശ്വസിപ്പിക്കാൻ കഴിയുക? മറ്റൊരു മുറിയിൽ ഹഖിന്റെ ജീവിത പങ്കാളി കരഞ്ഞു കരഞ്ഞു തളർന്നിരിക്കുന്നു . --ഗർഭിണിയെ വൈധവ്യത്തിലേക്ക് വലിച്ചെറിഞ്ഞ കൊലയാളി സംഘത്തെ ന്യായീകരിക്കുന്നവരുടെ കണ്ണിൽ ഇതൊന്നും പെടില്ല. ഹഖിന്റെഒന്നര വയസ്സുള്ള കുഞ്ഞ് ഉപ്പാപ്പയുടെ കയ്യിൽ ഒന്നുമറിയാതെ എല്ലാവരേയും നോക്കുന്നു. ശ്രീമതി ടീച്ചറുടെ മൊബൈൽ ഫോൺ കയ്യിലെടുത്ത് ഒന്നര വയസ്സിന്‍റെ വാക്കുകളിൽ ഉപ്പയെ വിളിക്കാൻ നോക്കുന്നു.....
മിഥിലാജിന്റെഇക്ക ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്. കടിച്ചമർത്തിയ വേദനയിൽ നടന്ന കാര്യങ്ങൾ ഞങ്ങളോട് വിശദീകരിക്കാൻ ശ്രമിച്ചു. കയറി വരുന്നിടത്തു തന്നെ രണ്ടു കുഞ്ഞുങ്ങൾ - ഇനിയൊരിക്കലും തിരിച്ചുവരാത്ത ബാപ്പയുടെ ബുള്ളറ്റിന്റെ പുറകിലിരുന്ന് സ്നേഹം ഇന്നലെകളിൽ അനുഭവിച്ചവർ....
പ്രിയപ്പെട്ട സഖാക്കളുടെ വേർപാടിന്റെ വേദന കടിച്ചമർത്തി പ്രാദേശിക സഖാക്കൾ.
ജനങ്ങളെയാകെ അണിനിരത്തി കൊലപാതക കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തിയേ തീരു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..