27 April Saturday

"രാജീവ് ചന്ദ്രശേഖര്‍ നിങ്ങളെ ഞങ്ങള്‍ക്കറിയാം...കുതിക്കാല്‍വെട്ടിയും ചതിച്ചും നിങ്ങള്‍ വളര്‍ന്നതുമറിയാം"

വെബ് ഡെസ്‌ക്‌Updated: Saturday May 13, 2017

ഏഷ്യാനെറ്റ് എന്ന ഒരു ചാനല്‍ വഴി ഈ സര്‍ക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനും നിങ്ങള്‍ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ മലയാളികള്‍ക്ക് കൂടുതല്‍ ഒന്നും ചിന്തിക്കണ്ട കാര്യമില്ല രാജീവേ.കുതികാല്‍ വെട്ടിയും ചതിച്ചും ഇനിയും നിങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക. വ്യാപാരത്തിനു വ്യഭിചാരം എന്ന് മറ്റൊരര്‍ത്ഥമില്ല. നിങ്ങള്‍ ആരാണെന്നും എന്താണെന്നും എന്ത് പറയുമെന്നും ഞങ്ങള്‍ മലയാളികള്‍ക്കറിയാം.ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപി എം പിയുമായ   രാജീവ് ചന്ദ്രശേഖറെ കുറിച്ച് വിമല്‍ കൃഷ്ണന്റെ കുറിപ്പ്. തന്റെ ബ്ളോഗായ conscience - ലാണ് കുറിപ്പ് നല്‍കിയിട്ടുള്ളത്.

പോസ്റ്റ് ചുവടെ

(ആരതി രാമചന്ദ്രന്‍ ക്ഷമിക്കുക. ഡീകോഡിംഗ് രാഹുല്‍ ഗാന്ധി ഞാന്‍ കടം എടുത്തു)

വിമല്‍ കൃഷ്ണന്‍

വിമല്‍ കൃഷ്ണന്‍

രാജീവ് ചന്ദ്രശേഖര്‍ , എയര്‍ കമോന്‍ഡോര്‍ ആയിരുന്ന ശ്രീ എം കെ ചന്ദ്രശേഖരന്റേയും ശ്രീമതി വള്ളിയുടേയും മകന്‍. രാജീവിന്റെ ചരിത്രം വളരെ വിശദമായി തന്നെ അദ്ദേഹത്തിന്റെ കൂലി എഴുത്തുക്കാര്‍ സ്വന്തം വെബ് സൈറ്റിലും വിക്കി പീഡിയയിലും മറ്റ് വെബ് ഇടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാന്മാരുടെ കാര്യം പറയുമ്പോള്‍ രേഖപ്പെടുത്തുക എന്നു തന്നെ വേണം പറയാന്‍ അല്ലാതെ ചുമ്മാ എഴുതി കളഞ്ഞു എന്ന് പറയരുത്. 1964 മേയ് 31 നു മലയാളികളായ മാതാ പിതാക്കള്‍ക്ക് ഗുജറാത്തിലെ അഹമ്മദാബാദില്‍ രാജീവ് ജനിക്കുന്നു. രാജീവിന്റെ ചരിത്രം 1964 മുതല്‍ 1991 വരെ സ്വന്തം സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

രാജീവിന്റെ എഴുതപ്പെടാത്ത ചരിത്രം ഇന്ത്യയിലെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട കാലമാണ്. 1963 -ല്‍ മലയാളിയായ ടി പി ഗോപാല്‍ നമ്പ്യാര്‍ (TPG Nambiar) പാലക്കാട് തുടങ്ങി പിന്നെ ഇന്ത്യയിലെ ഓരോ വീടിലും സ്വന്തം സ്ഥാനം കരസ്ഥമാക്കി, പിന്നേട് ബാംഗ്ളൂരിലെ ചര്‍ച്ച സ്ട്രീറ്റ്  ആസ്ഥാനമാക്കി ഭാരതത്തിനു അഭിമാനമായി മാറിയ ബി പി എല്‍ (BPL) എന്ന കംമ്പിനിയുടെ ചരിത്രം. അംബാനിയുടേയും അദാനിയുടേമൊക്കെ ബിസിനസ്സ് തന്ത്രങ്ങള്‍ പഠിക്കാനും പാലിക്കാനും കഴിയാതെ  പോയ ടിപിജി യുടെ തകര്‍ച്ചയുടെ ചരിത്രം കൂടിയാണ് രാജീവ് ചന്ദ്ര ശേഖരന്റെ എഴുതാത്ത ചരിത്രം.

1991 ലാണ് രാജീവും ടി പി ജി  നമ്പ്യാരുടെ മകള്‍ അഞ്ജുവുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തോടൊപ്പം തന്നെ രാജീവിനെ നമ്പ്യാര്‍ ബി പി എല്‍ ന്റെ എക്സിക്യുട്ടീവ് ഡയറകടര്‍ ആയി നിയമിക്കുന്നു. 90 കളീല്‍ ടി വി , ഫോണ്‍ എന്നീ മേഖലകളിലെ ആധിപത്യം ബി പി എല്‍ കംമ്പിനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍ നിര കംമ്പിനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ കംമ്പിനിയുടെ 61 ശതമാനത്തില്‍ കൂടുതല്‍ ഓഹരികളും ടി പി ജി നമ്പ്യാരുടെ കൈ വശമായിരുന്നു. മൊബൈല്‍ സേവന രംഗത്തു കൂടി ചുവട് വച്ചതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡുകളിലൊന്നായി ബി പി എല്‍ മാറിക്കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി കംമ്പിനിയുടെ ലാഭം ഉയര്‍ത്തിക്കൊണ്ട് മികച്ച മുന്നേറ്റം കാഴച്ചവെക്കുന്നതിനിടയിലാണ് 2005 ജൂലൈയില്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ ഓഹരികള്‍ മുഴുവനും മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്സാര്‍ ഗ്രൂപ്പിനു (Essar Group/ Essar Global Fund Ltd.) കൈമാറുന്നത്. കംമ്പിനിയുടെ 64% ഓഹരികളാണ് രാജീവ് എസ്സാറിനു കൈമാറിയത്. രാജീവിന്റെ കുടില ബുദ്ധിയുടെ ഫലമായി ടി പി ജി നമ്പ്യാര്‍ എന്ന ബി പി എല്‍ കംമ്പിനി ഉടമസ്ഥന്റെ ഷെയര്‍ അപ്പോഴേക്കും വെറും 13 ശതമാനമായി  താഴ്ന്നിരുന്നു. മകളുടെ ഭര്‍ത്താവായല്ല മറിച്ച് സ്വന്തം മകനെ പോലെയാണ് രാജീവിനെ നമ്പ്യാര്‍ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ സ്വന്തം മകനായ അജിത് നമ്പ്യാരെക്കാള്‍ മരുമകനെ ടി പി ജി വിശ്വസിച്ചിരുന്നു.  രാജീവിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത വഞ്ചനാപരമായ നീക്കം തിരിച്ചറിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു സ്വന്തം കംമ്പിനിയുടെ മേലുള്ള നിയന്ത്രണം നഷ്ടമായിരുന്നു. മകളുടെ ഭര്‍ത്തവിന്റെ ചതിക്കെതിരെ നീണ്ട നിയമ യുദ്ധങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. പക്ഷെ കോടതി മുറികളില്‍ നിന്നും കോടതി മുറികളിലേക്ക് നീണ്ട നിയമ യുദ്ധങ്ങളൊന്നും നമ്പ്യാരേയും ബി പി എല്ലിനേയും രക്ഷിച്ചില്ല. ഇന്നു നമ്പ്യാരുടെ മകന്‍ അജിത് ജി നമ്പ്യാര്‍ ബി പി എല്‍ നോക്കി നടത്തുന്നു.

ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമി. (Jupiter Capital Pvt. Ltd)

നമുക്ക് വീണ്ടും രാജീവിലേക്ക് വരാം. 2005 ജൂലൈയില്‍ ബി പി എല്‍ ന്റെ ഓഹരി കൈമാറ്റത്തിനു ശേഷം 2005 ആഗസ്റ്റ് മാസം 23 നു രാജീവ് ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനം തുടുങ്ങുന്നു. ഏഷ്യാനെറ്റ് അടക്കം അനേകം മാധ്യമ സ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളുടേയും ഓഹരികള്‍ കൈയാളുന്ന സ്ഥാപനമാണ് ജൂപിറ്റര്‍ ക്യാപിറ്റല്‍. കംമ്പിനി  അഫയേഴ്സ് സൈറ്റ് (MCA) നല്‍കുന്ന വിവര പ്രകാരം മൂന്ന് അംഗങ്ങളാണ് ജൂപിറ്റര്‍ ക്യാപിറ്റലിന്റെ ഡയറകടര്‍ ബോഡില്‍ ഉള്ളത്. രാജീവ് ചന്ദ്രശേഖര്‍, മാങ്ങാട് കാരക്കാട് ചന്ദ്രശേഖര്‍ പിന്നെ ഒരു മാധവന്‍പിള്ള ശിവറാം. ഇതില്‍ രണ്ടാമത്തെയാള്‍ രാജീവിന്റെ പിതാവാണ്.

No.54 Richmond Road, Jupiter Innovation Centre,Bangalore., KA 560025 IN . എന്ന വിലാസത്തിലാണ് ജൂപിറ്റര്‍ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംമ്പിനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കംമ്പിനികള്‍ ഏതൊക്കെ എന്നു നോക്കാം



Source : https://www.zaubacorp.com/company/JUPITER-CAPITAL-PRIVATE-LIMITED/U67120KA2004PTC033653


രാജീവ് ചന്ദ്രശേഖര്‍ രണ്ട് കംമ്പിനികളുടെ മാത്രം ഡയറകടര്‍ എന്നാണ് കംമ്പിനി അഫയേഴ്സ് സൈറ്റ് നല്‍കുന്ന വിവരം. ജൂപിറ്റര്‍ ക്യാപിറ്റല്‍  അല്ലാതെ മറ്റൊന്ന് അര്‍ണബ് ഗോസാമി തുടങ്ങിയ റിപ്പബ്ളിക് ചാനലിന്റെ മാതൃസ്ഥാപനമായ ARG Outlier Media Asianet News Private Limited ആണ്.  അതേ സമയം ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രവറ്റ് ലിമിറ്റഡിനു അനേകം കംമ്പിനികളില്‍ ഓഹരിയുമുണ്ട്. മറ്റ് കംമ്പിനികളുടെ ഓഹരികള്‍ കൈയാളുന്നതിനായി ജൂപിറ്റര്‍ ക്യാപിറ്റലിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയതാവണം ഒരേ മേല്‍ വിലാസത്തിലെ വിവിധ കംമ്പിനികള്‍. നിയമ പ്രകാരം ഇതില്‍ തെറ്റൊന്നും പറയാനുമില്ല.


രാജീവ് ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ നേതാവ്

2006 ല്‍ കര്‍ണ്ണാടകയില്‍ നിന്നും രാജീവ് രാജ്യ സഭാംഗമായി പാര്‍ലമെന്റില്‍ എത്തുന്നു. പട്ടാളക്കാരുടെ ക്ഷേമത്തിനായി തുടര്‍ച്ചയായി സംസാരിച്ച് രാജീവ് ചന്ദ്രശേഖര്‍ എം പി എന്ന നിലയില്‍ ശ്രദ്ധ നേടുന്നു. 2012 കര്‍ണ്ണാടക നിയമ സഭ ഏക കണ്ഠ്മായാണ് രണ്ടാമത് രാജീവിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്.     കേരളത്തില്‍ ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എ മുന്നണിയുടെ വൈസ് ചെയര്‍മാനുമാണ്.  എം പി എന്ന നിലയില്‍ പാര്‍ലമെന്റിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ രാജീവ് ചന്ദ്രശേഖര്‍ അംഗമാണ്. അതിലൊന്ന് ഡിഫന്‍സ് ആണ്.

ജുപ്പിറ്റര്‍ ക്യാപിറ്റലിനു പങ്കാളിത്തമുള്ള Axiscades Engineering Technology Limited എന്ന കംമ്പിനി ഇന്ത്യയുടെ പ്രതിരോധ വകുപ്പുമായി 2106 മാര്‍ച്ചില്‍ കാരാറില്‍ ഏര്‍പ്പെട്ട വസ്തുത ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇന്ത്യന്‍ ആര്‍മിക്കും എയര്‍ഫോഴ്സിനും എയര്‍ക്രാഫ്റ്റ് റെക്കഗ്നിഷന്‍ ട്രയിനിംഗ് സിസ്റ്റം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ആണിത്. മേല്‍ പറഞ്ഞ കംമ്പിനിയുമായി രാജീവ് ചന്ദ്രശേഖറിന്റെ ജൂപിറ്റര്‍ ക്യാപിറ്റലിനുള്ള ബന്ധം ഡയറകടര്‍മാരുടെ ലിസ്റ്റ് എടുക്കുമ്പോള്‍ മനസിലാകും.

താഴെ കാണുന്ന ലിങ്കുകളില്‍ ക്ളിക് ചെയ്യുക

XISCADES ENGINEERING TECHNOLOGIES LIMITED

AXISCADES AEROSPACE INFRASTRUCTURE PRIVATE LIMITED

Sudhakar Gande


ബി ജെ പി നേതാവും എം പിയും പാര്‍ലമെന്റില്‍ ഡിഫന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ രാജീവ് ചന്ദ്രശേഖരനു പങ്കാളിത്തമുള്ള കമ്പിനിയുമായി പ്രതിരോധ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുന്നതില്‍ അഴിമതി ഉണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഭാര്യാ പിതാവിനെ വഞ്ചിച്ചുണ്ടാക്കിയ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിക്ക് ധാര്‍മികത ഒട്ടും കാണില്ല എന്ന് ആരും ആര്‍ക്കും പറഞ്ഞ് തരേണ്ട ആവശ്യവുമില്ലല്ലോ.

2009-10 ല്‍ ഏഷ്യാനെറ്റ് ബി ജെ പി നല്‍കിയത് 10 കോടി രൂപയാണ്. കോണ്‍ഗ്രസ്സിനു 2.50 കോടിയും. ( കൂടുതല്‍ വായനക്ക് ക്ളിക് ചെയ്യുക) 2012 ല്‍ കര്‍ണാടക നിയമ സഭ ഏക കണ്ഠമായി രാജീവ് ചന്ദ്രശേഖറിനെ രാജ്യസഭയിലേക്ക് അയച്ചത് ഇവിടെ ഓര്‍ക്കുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് വഴി കേരള മുഖ്യമന്ത്രി അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തി എന്നൊക്കെ പോസ്റ്റിട്ടു കണ്ട്. അവസാനമിട്ട ഒരു പോസ്റ്റ് ആദ്യം ഇംഗ്ളീഷില്‍ ഇടുകയും പാവം മല്ലൂസിനും കൂടി മനസിലാകട്ടെ എന്ന് കരുതി രണ്ടാമത് വീണ്ടും മലയാളം വെര്‍ഷനും കൂടി ചേര്‍ത്തിട്ടു. തന്റെ സത്യസന്ധത തെളിയിക്കാന്‍ ഫെയ്സ്ബുക്കിനു കാശ് കൊടുത്താണ് മുതലാളി പോസ്റ്റിടുന്നത്.



പറഞ്ഞ് വരുന്നത്, ഏഷ്യാനെറ്റ് എന്ന ഒരു ചാനല്‍ വഴി ഈ സര്‍ക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനും നിങ്ങള്‍ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ മലയാളികള്‍ക്ക് കൂടുതല്‍ ഒന്നും ചിന്തിക്കണ്ട കാര്യമില്ല രാജീവേ. കുതികാല്‍ വെട്ടിയും ചതിച്ചും ഇനിയും നിങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക. വ്യാപാരത്തിനു വ്യഭിചാരം എന്ന് മറ്റൊരര്‍ത്ഥമില്ല. നിങ്ങള്‍ ആരാണെന്നും എന്താണെന്നും എന്ത് പറയുമെന്നും ഞങ്ങള്‍ മലയാളികള്‍ക്കറിയാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top