29 March Friday
സതീശന്റേത് താണ നിലവാരത്തിലുള്ള പ്രതികരണം,മണ്ഡലത്തില്‍ സംഘപരിവാര്‍ കോളേജിന് സ്തുതി പാടി സതീശന്‍

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്, ദേശാഭിമാനി പത്രപ്രവര്‍ത്തകരെ അധിക്ഷേപിച്ച വി ഡി സതീശന് പി എം മനോജിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2017

നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടതിന് ദേശാഭിമാനി പത്രപ്രവര്‍ത്തകരേയും ജീവനക്കാരേയും അധിക്ഷേപിച്ച വി ഡി സതീശന്‍ എംഎല്‍എയ്ക്ക് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ മറുപടി.

മലയാളത്തിലെ പ്രമുഖ പത്രങ്ങളും ചാനലുകളും ഒരുപോലെ ബ്രേക്ക് ചെയ്ത വാര്‍ത്ത സംബന്ധിച്ചാണ് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദേശാഭിമാനിക്കെതിരെ തരം താണ പ്രതികരണം നടത്തിയത്.  സതീശന്റെ പോസ്റ്റിനാണ് പി എം മനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായ മറുപടി നല്‍കിയത്.

പി എം മനോജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ

കോൺഗ്രസ്സിൽ നിന്ന് എൻ ഡി തിവാരിയുടെയും എസ് എം കൃഷ്ണയുടെയും റീത്ത ബഹുഗുണയുടെയും വഴിയേ യെ കേരളത്തിലെ നാല് പ്രമുഖ നേതാക്കൾ ബി ജെ പി യിലേക്ക് പോകുന്നു എന്ന വാർത്ത വന്നപ്പോൾ അതിൽ ഒരു പേര് വി ഡി സതീശന്റേതാണ് എന്ന സൂചനകളുണ്ടായി.

സംഘപരിവാര്‍ ആശയങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന ചില നേതാക്കളെ അടര്‍ത്തിമാറ്റാനുള്ള ബിജെപി നീക്കം കേരളത്തിൽ ശക്തമാണ്. പണവും പദവിയും അടക്കം വമ്പന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുമ്പാകെ ബിജെപി വയ്ക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെതന്നെ ബിജെപി പാളയത്തിലെത്തുമെന്ന് മുതിര്‍ന്ന നേതാവ് മുരളീധര്‍ റാവു കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
ഈ വാർത്തയാണ് ദേശാഭിമാനിയടക്കം മലയാള മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്. ഇതിനു സ്ഥിരീകരണം നൽകുന്ന വിധത്തിലാണ് കെപിസിസി താത്കാലിക അധ്യക്ഷൻ എം എം ഹസ്സൻ ആദ്യം പ്രതികരിച്ചത്.
ശശി തരൂരും കെ സുധാകരനും തങ്ങൾ ബിജെപിയിലേക്കില്ലെന്നു പറഞ്ഞു വാർത്തയോട് പ്രതികരിച്ചു.
മാന്യനായ രാഷ്ട്രീയക്കാരൻ എന്ന് മേനി നടിക്കാറുള്ള വി ഡി സതീശന്റെ പ്രതികരണം പക്ഷെ ഇങ്ങനെ:
'പി ഗോവിന്ദ പിള്ളയെയും കെ മോഹനനെയും പോലുള്ള പ്രതിഭാധനരായ വ്യക്തതകൾ ഇരുന്ന ഉള്ളത് ഇറാൻ മൂളികളും സ്തുതി പാഠകരുമാണ് . എം സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവർത്തനം എന്താണെന്ന് ഇപ്പോൾ മനസ്സിലായി. കമ്മ്യൂണിസ്റ്റുകാർ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ല.'
ഇവിടെയാണ് നാമെല്ലാം ഗുണ്ട എന്ന് ധരിക്കുന്ന കെ സുധാകരനേക്കാൾ എത്ര താണ നിലവാരത്തിലാണ് സതീശൻ എന്ന് വ്യക്തമാകുന്നത്. അദ്ദേഹത്തിനെത്തിനെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനൊന്നും മുതിരുന്നില്ല.
ദേശാഭിമാനി മെയ് ഒന്നിന് പുതിയ എഡിഷൻ കൂടി തുടങ്ങുകയാണ്. ഈ മാസം ഒരു യൂണിറ്റ് തുടങ്ങി. പത്രത്തിന്റെ സർക്കുലേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തുന്നു.
ഏറാൻ മൂളുന്നത് കൊണ്ടോ സ്തുതി പാടുന്നത് കൊണ്ടോ അല്ല,അന്തസ്സായി വാർത്തകൾ റിപ്പോർട് ചെയ്യുന്നത് കൊണ്ടാണ് ആ അംഗീകാരം. ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും മുഖപത്രത്തിനു ലഭിക്കാത്ത അംഗീകാരമാണത്. സംശയമുണ്ടെങ്കിൽ സതീശൻ വീക്ഷണത്തിലേക്കു ഒന്ന് നോക്കണം.
അതെന്തോ ആകട്ടെ. സതീശന്റെ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ:

ആ മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജിന് കഴിഞ്ഞ ആറ് വര്‍ഷമായിട്ടും സ്ഥലം കണ്ടെത്തി കെട്ടിടം പണിയാനാവാത്ത എംഎല്‍എ
കോളേജിന് അനുയോജ്യമായ പഞ്ചായത്ത് വക ഭൂമി അനുവദിക്കുന്നതിന് എതിര് നില്‍ക്കുന്ന എംഎല്‍എ യാണ് അദ്ദേഹം.
അതേ കോളേജിന്റെ കോഴ്സ് സംഘപരിവാര്‍ നിയന്ത്രിത കോളേജിന് സാമ്പത്തിക ലാഭമുണ്ടാക്കുന്ന വിധം അനുവദിച്ച എംഎല്‍എ മറ്റാരുമല്ല.
അതേ കോഴ്സിന്റെ ഉദ്ഘാടനത്തിന് രാജ്നാഥ് സിങ്ങിന്റെയും കുമ്മനത്തിന്റെയും എ എന്‍ രാധാകൃഷ്ണന്റെയും പിന്നില്‍ ഫ്ലക്സില്‍ പാലൊളി തൂകി നിന്ന എംഎല്‍എ സതീശാ, താങ്കൾ തന്നെയായിരുന്നില്ലേ?
സംഭവം വിവാദമായപ്പോള്‍ ആസ ഗ്രൂപ്പിന്റെ ദുബൈ പാം ഐലന്റിലെ ആഘോഷത്തിന് ക്ഷണം ചോദിച്ച് വാങ്ങി പറന്ന് മറഞ്ഞ എംഎല്‍എ വേറെ ആരെങ്കിലുമാണോ?
വിവാദമായപ്പോള്‍ ഫ്ലക്സിലെ ഐ എച്ച് ആര്‍ ഡി ലോഗോ ബ്ലേഡുകൊണ്ട് കട്ട് ചെയ്ത് മാറ്റിഎത്തും പിന്നെ പുതിയ ഫ്ലക്സും വെച്ചതും ആരുടെ മുഖം രക്ഷിക്കാനായിരുന്നു?
താങ്കൾക്കു ഇപ്പോൾ തന്നെ ബിജെപി ബന്ധവും .അത് മറച്ചു വെക്കാൻ ദേശാഭിമാനിയിലെ പത്രപ്രവർത്തകരുടെ തലയിൽ കയറേണ്ടതില്ല, സ്വന്തം വികൃത മുഖം വിളംബരം ചെയ്തു അറിയിക്കേണ്ടതുമില്ല.

ബി ജെ പിയിലേക്ക് പോകുന്ന കൂട്ടത്തിൽ താങ്കൾ ഇല്ലേ?എങ്കിൽ മാന്യമായി അതാണ് പറയേണ്ടത്.
താങ്കളുടെ ബിജെപി ബാന്ധവം അറിയാന്‍ കാട്ടുമാട‌ം മനയിലെ വിഷ്ണു നമ്പൂതിരിയുടെ അടുത്ത് പോയി നോക്കിക്കേണ്ടതുണ്ടെന്നു താങ്കൾക്കേ തോന്നുന്നുള്ളൂ.നാട്ടുകാർക്ക് കാര്യങ്ങൾ വ്യക്തമാണ്.
കെ പി സി സി ഉപാധ്യക്ഷൻ, എം എൽ എ , മുതിർന്ന അഭിഭാഷകൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ കൊണ്ട് മാത്രം കാര്യമില്ല. അതിനു യോജിക്കുന്ന പെരുമാറ്റവും വേണം. അതായത്, മാന്യത വേണം.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top