23 April Tuesday

'നമ്മുടെയൊക്കെ ഒബ്‌സര്‍വേഷന്‍ എന്ത്'; വേദിയിലും സദസിലും ഒരേപോലെ കണ്ണും മനസും എത്തുന്ന മുഖ്യമന്ത്രിയുടെ 'കുമ്പിടി ആക്‌ട്'

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന്റെ കൃത്യനിഷ്ഠയും നിരീക്ഷണപാടവവും എക്കാലവും ശ്രദ്ധയാകാറുണ്ട്. വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആര്‍ദ്രാ ബാലചന്ദ്രന്‍ എന്ന അവതാരക.

കൊച്ചിയില്‍ നടന്ന അസന്റ് നിക്ഷേപകസംഗമം ഉദ്ഘാടനമാണ് വേദി. വേദിയിലുള്ള വിശിഷ്ടാതിത്ഥികളെ നോക്കിനിന്ന ആര്‍ദ്രയെ മുഖ്യമന്ത്രി അടുത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു, 'കെ ജെ മാക്‌സി എംഎല്‍എ മുന്നില്‍ കൂടി നടന്നുവന്നു. പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നില്‍ കൊണ്ടിരുത്തണം. എംഎല്‍എ ആണല്ലോ. അതാണ് അതിന്റെ ശരി'.

വേദിയിലും സദസിലും ഒരേ പോലെ കണ്ണും മനസും എത്തുന്ന മുഖ്യമന്ത്രിയെക്കുറിച്ച് 'കുമ്പിടി ആക്ട്' എന്നാണ് ആര്‍ദ്ര വിശേഷിപ്പിച്ചത്. പ്രളയകാലത്തെ പത്രസമ്മേളനങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങിയ ആരാധന വീണ്ടും വര്‍ധിച്ചുവെന്നും ആര്‍ദ്ര ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകര്‍ഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതല്‍ ഞെട്ടി!

Ascend Kerala 2019 വേദിയില്‍, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോള്‍ സംസാരത്തെക്കാള്‍ കൂടുതല്‍ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാന്‍ കൂടുതല്‍ ചെയ്യാറുള്ള ഇത്തരം സര്‍ക്കാര്‍ പരിപാടികളില്‍. Protocol, ego, rules - ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയില്‍ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നില്‍ക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാന്‍ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതില്‍ ചമ്മല്‍ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അദ്ദേഹം പങ്കെടുത്ത പത്തു വേദികളില്‍ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കില്‍ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാന്‍ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാര്‍ക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: 'K.J. Maxi MLA മുന്നില്‍ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നില്‍ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.'

തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു - MLA മുന്‍നിരയില്‍ ഉപവിഷ്ടന്‍ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷില്‍ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യന്‍.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal!  വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act!

പ്രളയകാലത്തെ പത്രസമ്മേളനങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂര്‍ച്ഛിച്ചു! ശുഭം.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top