20 April Saturday

മലര്‍ന്ന്കിടന്ന് തുപ്പാതെ രവീ.. ഇത് കേരളമാണെന്ന് സംവിധായകന്‍ എം എ നിഷാദ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

ഹിന്ദു ഉണര്‍ന്നെണീറ്റ് എല്ലാം ശരിയാക്കണമെന്ന് ആഹ്വാനം നടത്തിയ മേജര്‍ രവിയ്ക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്.രവീ നിങ്ങള്‍ക്ക് തെറ്റി..ഇത് കേരളമാണ്..ഉണരുന്നത് ഈ നാടിന്റെ മതേതരമനസ്സാണ്,ഈ നാടിന്റെ ഐക്യമാണ്,അവിടെ,ഹിന്ദുവും,മുസ്ളീമും,കൃസ്ത്യാനിയെന്നും,വ്യത്യാസമില്ല ....കലാപാഹ്വാനം നടത്തി മലര്‍ന്ന് കിടന്ന് തുപ്പാതെ,വര്‍ഗ്ഗീയ തുപ്പലുകള്‍ സ്വയം കുടിച്ചിറക്കിയിരിക്കൂ എന്നുംനിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് മേജര്‍ രവി കലാപാഹ്വാനം നടത്തുന്ന വോയ്സ് മെസേജ് പുറത്തുവന്നത്.
പോസ്റ്റ് ചുവടെ
''ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്''.........
.രവീ ..,നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പിയത്,മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ല...ഈ രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്...രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്...ഒരു പക്ഷെ അവര്‍ പോലും, അപമാന ഭാരത്താല്‍ ലജ്ജിക്കുന്നുണ്ടാകും,ഒരിക്കലെന്കിലും നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത്..

ഒരു യഥാര്‍ത്ത കലാകാരന്‍ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വര്‍ഗ്ഗീയവാദിയാകില്ല..

ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങള്‍ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍...അത് ചിന്തിക്കാവുന്നതിനപ്പുറമാണ്....

രവിയുടെ ''കലാ''സൃഷ്ടികളെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല,പക്ഷെ രവി വെച്ച കെണിയില്‍ യഥാര്‍ത്ത കലാകാരന്മാര്‍ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം,രവിയുടെ ചില ''പ്രിയര്‍''ഒഴിച്ച്..

രവീ നിങ്ങള്‍ക്ക് തെറ്റി..ഇത് കേരളമാണ്..ഉണരുന്നത് ഈ നാടിന്റ്റ മതേതരമനസ്സാണ്,ഈ നാടിന്റ്റെഐക്യമാണ്,അവിടെ,ഹിന്ദുവും,മുസ്ളീമും,കൃസ്ത്യാനിയെന്നും,വ്യത്യാസമില്ല ....
രവീ മലര്‍ന്ന് കിടന്ന് തുപ്പാതെ,വര്‍ഗ്ഗീയ തുപ്പലുകള്‍ സ്വയം കുടിച്ചിറക്കി,രാജ്യസ്നേഹത്തിന്റെ പുതിയ ''കലാ' സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ..ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ..

മേജര്‍,മൈനര്‍,മുതലായ ആലന്കാരിക പദവികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്,നിങ്ങല്‍ അതുക്കും മേലെയാണ്...ജയ് ഹിന്ദ് രവീ...ജയ് ഹിന്ദ്..
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top