സദാചാരപൊലീസ് ചമയുന്നവര്‍ക്ക് താക്കീതുമായി കളക്ടര്‍ ബ്രോ. കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സദാചാര പൊലീസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹത്തെ മാറ്റിത്തീര്‍ക്കാന്‍ യുവാക്കളുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്ന് എല്ലാവരോടുമായി കളക്ടര്‍ പറയുന്നു. എന്നാല്‍ സഹജീവിയെ ബുദ്ധിമുട്ടിലും അപകടത്തിലും സഹായിക്കാനെത്താത്ത, അതേസമയം സദാചാര പൊലീസ് ചമയുന്ന വിരളിലെണ്ണാവുന്ന അക്രമികളോട് അതുവേണ്ട എന്ന താക്കീതും നല്‍കുന്നു. ഒളിഞ്ഞ് നോട്ടവും നാട്ടില്‍ സദാചാര പോലീസ് ചമയലും നന്നല്ല. അതു വേണ്ട. കര്‍ശ്ശന നടപടിയുണ്ടാവുമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
' ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഒരു അഭ്യര്‍ത്ഥനയാണ്. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. ഇത്തരം സാദ്ധ്യതകളിലേക്ക് ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമുക്കിത് തുടരാം. ഇത് എല്ലാവരോടുമായിട്ട്.
രണ്ടാമത്തേത് ഒരു മുന്നറിയിപ്പാണു. വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാരോട്. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു! ഒളിഞ്ഞ് നോട്ടവും നാട്ടില്‍ സദാചാര പോലീസ് ചമയലും നന്നല്ല. അതു വേണ്ട. കര്‍ശ്ശന നടപടിയുണ്ടാവും.'
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..