കൊച്ചി > കോവിഡ് വ്യാപനം അടിക്കടി വർധിച്ച് വരുമ്പോഴും കേരളത്തിലെ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും ഊതിവീർപ്പിച്ച കഥകൾക്ക് പിന്നാലെ പോകാനാണ് താൽപര്യം. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിലും ഈ കൂട്ടുകക്ഷി പ്രവർത്തനം പ്രകടമാണ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങൾ അതേപടി പിറ്റേദിവസം പ്രതിപക്ഷ നേതാവ് ഉന്നയിക്കുക പോലുമുണ്ടായി. ചാനൽ ചർച്ചകളിലും ഈ ഐക്യം പലപ്പോഴും കാണാറുണ്ട്.
മാതൃഭൂമി ന്യൂസ് ചർച്ചയിൽ സിപിഐ എം പ്രതിനിധി സംസാരിക്കുമ്പോൾ കോൺഗ്രസ് നേതാവ് ബിജെപി നേതാവിന് മൊബൈിൽ ഫോണിലെ സന്ദേശം കൈമാറുന്ന ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനിൽ അക്കര എംഎൽഎയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന് സംസാരിക്കാനുള്ള 'വിവരങ്ങൾ' കൈമാറിയത്.
അഡ്വ.എ എൻ ഷംസീർ എംഎൽഎയായിരുന്നു സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും അനേകം ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..