വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ, പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ഡോ. ലാൽ സദാശിവൻ പറഞ്ഞത് ഓർക്കുക. മിക്കവാറും ലാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉണ്ടാവും. ഒരു സോഷ്യൽ ഓഡിറ്റും ഉണ്ടാവില്ല. അരുൺ ശ്രീകുമാറിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
സഖാവ് മണിലാലിന്റെ കാര്യം ആലോചിക്കുകയായിരുന്നു. കുറേ കാലം ഗൾഫിൽ ജോലിചെയ്തു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാൻ തുടങ്ങിയിട്ട് അഞ്ചു വർഷം. ജീവിതം കൊണ്ടുപോകാൻ വീട്ടിൽ ഒരു ഹോം സ്റ്റേ നടത്താൻ ശ്രമിച്ചുവരുന്നു. കൊച്ചു ഗ്രാമം. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ ആവും പോലെ ഇടപെടുന്നു. കിറ്റ് വിതരണത്തിനുമൊക്കെ ഓടി നടക്കുന്നു. നാട്ടിൻപുറത്തെ സാധാരണ മനുഷ്യൻ. സഖാവ്.
ഡൽഹി പോലീസിൽ നിന്നു വോളണ്ടറി റിട്ടയർമെന്റ് വാങ്ങി അതെ നാട്ടിലെത്തിയ സംഘപരിവാറുകാരൻ അശോകനെ ബി ജെ പി യിൽ എടുത്തത് മിസ്സ് കാൾ മെമ്പർഷിപ്പ് വഴിയല്ല. അവരുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ നേരിട്ട് എത്തിയാണ്. ഡൽഹി പോലീസ്. നേരത്തെ വിരമിച്ചു നാട്ടിൽ എത്തൽ. സംസ്ഥാന പ്രസിഡന്റ് നേരിട്ട് മെമ്പർഷിപ്പ് നൽകൽ. കൊല. വഴി അദൃശ്യമൊന്നുമല്ല.
കണ്ണടച്ച് ഇരുട്ടാക്കാത്തവർക്ക് കാര്യങ്ങൾ വ്യക്തമാണ്. തുടർച്ചയായി കമ്മ്യൂണിസ്റ്റ് കാരെ കൊല്ലുകയാണ്. കോൺഗ്രസും ബി ജെ പിയും ചേർന്ന്. മീഡിയയുടെ ഒത്താശയോടെ.
ഒന്നെങ്കിൽ ഒന്ന്, തിരിച്ചടി അവർ പ്രതീക്ഷിക്കുന്നു. അപ്പോൾ മീഡിയയുടെ ശബ്ദം മാറും. കവികളുടെ ഹൃദയം നുറുങ്ങുന്ന ശബ്ദം ഉയരും. ആ സുവർണ്ണാവസരമാണ് അവർ കാത്തിരിക്കുന്നത്. കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരുന്നതും അതാണ്. ഫിൽറ്റർ വെച്ച വാർത്തകൾ മാത്രമേ സമൂഹം കേൾക്കാറുള്ളൂ.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ, പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ഡോ. ലാൽ സദാശിവൻ പറഞ്ഞത് ഓർക്കുക. മിക്കവാറും ലാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉണ്ടാവും. ഒരു സോഷ്യൽ ഓഡിറ്റും ഉണ്ടാവില്ല.
കായംകുളത്തും തൃശൂരിലും കോൺഗ്രസുകാർ ഓരോ ജീവനുകൾ എടുത്തിട്ട് മാസം എത്രയായി? അവ ആരെ വേദനിപ്പിച്ചു? ഇപ്പോൾ, മണിലാലിനെ ആർഎസ്എസുകാർ കൊന്നപ്പോൾ, ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു എന്നു റിപ്പോർട്ട് ചെയ്യുന്ന വിഷ ജന്തുക്കളുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. ഈ വേദന ഇടതുപക്ഷക്കാർക്ക് മാത്രം ഉള്ളതാണ്. സഖാവ് മണിലാലിന് അന്ത്യാഭിവാദ്യങ്ങൾ..
സഖാവ് മണിലാലിന്റെ കാര്യം ആലോചിക്കുകയായിരുന്നു. കുറേ കാലം ഗൾഫിൽ ജോലിചെയ്തു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാൻ...
Posted by Arun Sreekumar on Sunday, 6 December 2020
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..