കൊച്ചി > കൊച്ചി മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യന്ത്രി പിണറായി വിജയനും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തള്ളിക്കയറിയത് ചോദ്യം ചെയ്യപ്പെടുന്നു. സുരക്ഷാ വീഴ്ചയും ഔചിത്യക്കുറവും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പരിഹാസവും തകര്‍ക്കുകയാണ്.
സുരക്ഷ മുന്‍നിര്‍ത്തി കന്നിയാത്രയില്‍ വളരെക്കുറച്ച് പേരെ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നുളളു. ഇതിലാകട്ടെ പ്രതിപക്ഷ നേതാവോ, സംസ്ഥാനത്ത് നിന്നുളള മറ്റ് മന്ത്രിമാരോ ഇല്ലായിരുന്നു. ഇതിനിടയിലാണ് കുമ്മനം തള്ളിക്കയറിയത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എയെയും മെട്രൊയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ നിന്നും ഒഴിവാക്കിയതായി നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചുളള കുമ്മനത്തിന്റെ കടന്നുവരവ് വിവാദമാകുന്നത്.
ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ചുവടെ:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..