20 April Saturday

"ചെന്നൈ എയർപോർട്ടിൽപ്പോലും കൃത്യമായ പരിശോധനയില്ല'; തമിഴ്‌നാട്‌ ആരോഗ്യമന്ത്രിയെ മിശിഹയാക്കുന്നവർ അറിയണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

തമിഴ്‌നാട്ടിൽ ഇന്നലെയാണ്‌ രണ്ടാമത്തെ കൊറോണ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. സംസ്ഥാനത്ത്‌ വലിയ രീതിയിൽ മുൻകരുതൽ സ്വീകരിച്ചതുകൊണ്ടാണ്‌ പോസിറ്റീവ്‌ കേസുകൾ ഇല്ലാത്തത്‌ എന്ന്‌ പറഞ്ഞ ആരോഗ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ രംഗത്ത്‌ വന്നിരുന്നു. കൃത്യമായ പരിശോധനകൾ ഇല്ലാതെയാണ്‌ ആരോഗ്യമന്ത്രി വിജയഭാസ്‌കർ അത്തരത്തിൽ പറഞ്ഞതെന്ന്‌ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു. സുധീർ ഇബ്രാഹിമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

കേരളത്തില്‍ മാര്‍ച്ച് 15 വരെ നടത്തിയ കൊറോണ ടെസ്റ്റ് – 1897, തമിഴ്നാട് – 79 കേരളം കണ്ട് പിടിച്ച കോവിഡ് ബാധിതരുടെ എണ്ണം – 22, തമിഴ്നാട് -1, കോവിഡ് പരിശോധനാ ലാബുകള്‍, കേരളം -3, തമിഴ്‌നാട് – 4, എയര്‍പ്പോര്‍ട്ട് കേരളം – 4, തമിഴ്‌നാട് -4

കേരളം

എയര്‍പോട്ടുകളില്‍ ശക്തമായ നിരീക്ഷണ സംവിധാനം, ഓരോരുത്തരേയും ചെക്ക് ചെയ്യുന്നു, സംശയമുള്ളവരെ ട്രൈസ് ചെയ്യുന്നു, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുന്നു, പോലീസ് അടക്കം മുഴുവന്‍ സംവിധാനങ്ങളും കോറോണ വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നു.ഐസുലേഷന്‍ വാര്‍ഡുകള്‍, രോഗികളോടുള്ള സമീപനം, അതിര്‍ത്തികള്‍ അടക്കമുള്ള ചെക്കിംഗ്,ക്യത്യമായ ഇടപെടലുകള്‍. തമിഴ് നാട്;- എയര്‍പോര്‍ട്ട് അടക്കം യാതൊരുവിധ നിരീക്ഷണ സംവിധാനവും ഇല്ല

ശൈലജ ടീച്ചറെ മോര്‍ഫ് ചെയ്‌തും തെറിവിളിച്ചും മടുത്ത സൈബര്‍ കോണ്‍ഗ്രസുകാര്‍ പുതിയൊരു തിയറിയുമായി ഇറങ്ങിയിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രിയാണ് ഇവരുടെ പുതിയ മിശിഹ. ഒന്നരലക്ഷം പേരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ സ്‌ക്രീന്‍ ചെയ്‌തെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ തമിഴ്‌നാട് നിയമസഭയില്‍ പറയുന്നതൊക്കെ വീഡിയോ ആക്കി ഇറക്കിയിട്ടുണ്ട്. വീഡിയോ ഒക്കെ അവിടിരിക്കട്ടെ. നമുക്ക് മാര്‍ച്ച് പത്താം തിയതിയിലെ ഒരു വാര്‍ത്ത നോക്കാം. Passenger screening porous at Chennai Airport എന്നാണ് വാര്‍ത്തയുടെ തലക്കെട്ട് തന്നെ. https://m.timeosfindia.com/…/p…/amp_articleshow/74558905.cms

ചെന്നൈ എയര്‍പോര്‍ട്ടിലെ വിജയഭാസ്‌കര്‍ തള്ളിന്റെ യാഥാര്‍ത്ഥ്യം അത് വായിച്ചാല്‍ ബോധ്യപ്പെടും. ആ വാര്‍ത്തയുടെ അവസാനം ഇങ്ങനെയൊരു ഭാഗമുണ്ട്. ‘Officials said screening domestic arrivals will need manpower and the airport health office managed by the Union ministry of health is not equipped to handle the 10,000 to 15,000 passengers.’ അതായത് തമിഴ്‌നാട് സര്‍ക്കാര്‍ അവരുടെ മെഡിക്കല്‍ വിങ്ങിനെപ്പോലും എയര്‍പോര്‍ട്ടില്‍ വിട്ടുനല്‍കിയിരുന്നില്ലെന്ന് വ്യക്തം. ചൈനയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ കേരള ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ വിങ്ങിനെയും വെച്ച് എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങ്ങ് നടത്തിവരുന്ന നമ്മളോടാണ് തമിഴ്‌നാട്ടിലേക്ക് നോക്കാന്‍ കൊംഗി സൈബര്‍ ഊളകള്‍ പറയുന്നത്. എയര്‍പോര്‍ട്ടിലെ അവസ്ഥയെപ്പറ്റിയുള്ള രണ്ട് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഈ പോസ്റ്റിനൊപ്പമുണ്ട്. കൊംഗികള്‍ തള്ളിമറിക്കുന്ന വിജയഭാസ്‌കരണ്ണന്റെ തള്ളിന്റെ ശരിയായ അവസ്ഥ ബോധ്യമാകും.

അങ്ങനെ പോകല്ലേ അല്‍പേഷേ. ഇനിയുമുണ്ട്. രണ്ട് ദിവസം മുന്നെ ന്യൂസ് മിനിട്ടില്‍ വന്ന ഒരു റിപ്പോര്‍ട്ടിന്റെ ലിങ്കാണ്. https://www.thenewsminute.com/…/tn-govt-says-people-symptom…

തമിഴ്‌നാട് ആരോഗ്യവകുപ്പ് കോവിഡ് ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാതെ മടക്കിവിടുന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറച്ചകൂടി കൂടിയിട്ട് ചെന്നാല്‍ ടെസ്റ്റ് നടത്താമെന്ന്. ഏതെങ്കിലും ഗ്രാമപ്രദേശത്തല്ല. മെട്രോ സിറ്റിയായ ചെന്നൈയിലാണ്. തമിഴ്‌നാടില്‍ ഇതേവരെ ടെസ്റ്റ് ചെയ്തത് 79 കേസ് മാത്രമാണെന്നത് കൂടി ഒന്ന് കൂട്ടിവായിച്ചാല്‍ തമിഴ്‌നാട്ടിലെ അവസ്ഥ ഏകദേശം മനസിലാകും. പാവങ്ങള്‍ക്ക് പരിശോധന നടത്താന്‍ പോലും അവിടുത്തെ ഭരണകൂടം തയ്യാറല്ല. എന്തൊരു അനീതിയാണ്. ഈ ഊജ്ജ്വലമായ പ്രതിരോധരീതി വെച്ചാണ് അല്‍പേഷ് ത്രിവര്‍ണം കേരളത്തെ ട്രോളാനിറങ്ങിയത്.

കോറോണ ബാധിതരുടെ എണ്ണവും പൊക്കി പിടിച്ച് തമിഴ്നാടിനേയും കേരളത്തേയും താരതമ്യം ചെയ്തു ചൊറി സുഖം അനുഭവിക്കുന്ന മോര്‍ഫേഷ് ത്രിവര്‍ണ്ണങ്ങളും മിത്രേഷ് കാവിപ്പടകളും ഈ താരതമ്യവുമായി തമിഴന്റെ മുന്നില്‍ പോയി ചാടരുത്. അവന്മാരെടുത്ത് ഭിത്തിയിലൊട്ടിക്കും. കാരണം അവര്‍ പതിവ് പോലെ കൊറോണക്കാലത്തും പിണറായിയെയും ടീച്ചറേയും ഞങ്ങള്‍ക്ക് കൂടി വിട്ട് തരുമോ എന്ന് ചോദിച്ച് നടക്കുവാണ്.

വാല്‍:-3 രാജ്യങ്ങളില്‍ നിന്നായി 3 വിമാനങ്ങളില്‍ 1200 മലയാളികള്‍ അല്‍പ്പ സമയം കൊണ്ട് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തും.. ഇവരെ നിരീക്ഷണത്തില്‍ വെക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കേന്ദ്രം ഒരുക്കി, ഡോക്ടര്‍മാര്‍ അടങ്ങുന്ന അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളും പ്രത്യേകം തയ്യാറാക്കിയ 50 ബസ്സുകളും എയര്‍പോര്‍ട്ടിന് പുറത്ത് സജ്ജമായിരിക്കുന്നു…

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top