കോട്ടയം > ഏകജാലകം വഴി 2017ല്‍ ബിരുദ പ്രവേശനത്തിനുള്ള എം ജി സര്‍വകലാശാലയുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. 20 ന് വൈകിട്ട് നാലിന് മുന്‍പ് ഫീസ് അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതോ സ്ഥിരപ്രവേശം നേടേണ്ടതോ ആണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. 21 മുതല്‍ 22 വരെ ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ സൌകര്യം ലഭിക്കും.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫിസ് അടച്ച് സ്ഥിര പ്രവേശനം ഉറപ്പുവരുത്തണം. ഒന്നും രണ്ടും ഓപ്ഷനുകളിലൂടെ സ്ഥിര പ്രവേശം നേടിയവര്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതില്ല. നിലവില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പക്ഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ താത്കാലിക പ്രവേശനം നേടണം. എന്നാല്‍ ഒന്നാം അലോട്ട്മെന്റില്‍ ലഭിച്ച അലോട്ട്മെന്റ് സ്റ്റാറ്റസ് തന്നെയാണു രണ്ടാം അലോട്ട്മെന്റിലും കാണിക്കുന്നതെങ്കില്‍ അതേ കോളേജില്‍ തന്നെ പ്രവേശനത്തിനായി വീണ്ടും റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകള്‍ ക്യാപ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..