17 April Wednesday

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന "പള്ളിമണി

വെബ് ഡെസ്‌ക്‌Updated: Thursday Dec 16, 2021

ശ്വേത മേനോൻ,നിത്യദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന "പള്ളിമണി Not Church Bell ,It's Death Bell " എന്ന സിനിമയുടെ പൂജ തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ നടന്നു. ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് "പള്ളിമണി". ഏറെ നാളുകള്‍ക്ക് ശേഷം നായിക പദവിയിലേക്കുള്ള നിത്യ ദാസിന്‍റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.

കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. എൽ എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിയൻ ചിത്രശാലയും , കഥ തിരക്കഥ സംഭാഷണം കെ. വി. അനിലും നിർവ്വഹിക്കുന്നു.

ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും എഴുതിയ കെ.വി അനിലിന്‍റെ മൂന്നാമത്തെ സിനിമയാണ് പള്ളിമണി. സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്‍റെ കഥയാണ് 'പള്ളിമണി' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ശ്വേത മേനോൻ രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് രവിയാണ്. അദ്ദേഹത്തിന്‍റെ ആദ്യത്തെ ചിത്രം കൂടിയാണിത്. പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് കെ.ആർ നാരായണൻ. വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ഗാനവും ഈ സിനിമയുടെ പ്രത്യേകതയാണ്.

കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം ബ്യൂസി ബി ജോണ്‍,മേക്കപ്പ് പ്രദീപ് വിധുര,എഡിറ്റിംഗ് ആനന്ദു എസ് വിജയി, സ്റ്റില്‍സ് ശാലു പേയാട്, ത്രില്‍സ് ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ട്,അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍ സേതു ശിവാനന്ദന്‍. വാർത്ത പ്രചരണം : സുനിത സുനിൽ . ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് നാല്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളി.ചിത്രാഞ്ജലിയിൽ പണി പൂർത്തിയായ കൊണ്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ സെറ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top