29 March Friday

കോൺഗ്രസ‌്: വർഗീയവിരുദ്ധതയുടെ കപടമുഖം

പ്രൊഫ.എ പി അബ്ദുൽ വഹാബ് Updated: Tuesday Apr 9, 2019

1949 ഡിസംബർ 22ന് അർധരാത്രിയാണ് ബാബ‌്റി മസ്-ജിദിൽ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടത്-. ദിവസങ്ങൾക്കുമുമ്പുതന്നെ അവിടെ സംഘർഷാവസ്ഥ ഉരുണ്ടുകൂടിയിരുന്നു. പ്രശ്-നസാധ്യതകളുണ്ടായിട്ടും ആവശ്യമായ പൊലീസ‌് സന്നാഹമൊരുക്കാൻ ഭരണകൂടം തയ്യാറായില്ല. ഒരു പൊലീസുകാരൻമാത്രമായിരുന്നു സംഭവദിവസം പള്ളിക്ക്- കാവലുണ്ടായിരുന്നത്-. സംഭവം അയോധ്യനിവാസികളെ ഞെട്ടിച്ചു. അവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും പൊലീസ്- പള്ളി പൂട്ടി സീൽചെയ്-തു. ഉത്തർപ്രദേശ്- മുഖ്യമന്ത്രി കോൺഗ്രസു-കാരനായ ഗോവിന്ദ വല്ലഭപന്തായിരുന്നു. അദ്ദേഹത്തിന്റെ അറിവോടെയായിരുന്നു കൈയേറ്റമെന്നും ഫൈസാബാദിലെ സോഷ്യലിസ്റ്റ്- നേതാവ്- ആചാര്യ നരേന്ദ്രദേവിനോടുള്ള തന്റെ വിരോധം തീർക്കാൻ അദ്ദേഹം ഇതുപയോഗപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട്- ആരോപണമുയർന്നു. വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്ന് അപേക്ഷിക്കാനേ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്-റുവിന് കഴിഞ്ഞുള്ളൂ. സ്വന്തം പാർടിക്കാരനായ മുഖ്യമന്ത്രിയോട്- വിശദീകരണം ചോദിക്കാൻപോലും കോൺഗ്രസ‌്- നേതൃത്വത്തിന് കഴിഞ്ഞില്ല. രാജ്യത്തെ മാരകമായി വിഴുങ്ങിയ ഭയാനകമായ വർഗീയതയുടെ തുടക്കങ്ങളിലൊന്നായിരുന്നു അത്-. കോൺഗ്രസിന്റെ മനസ്സമ്മതത്തോടെയാണ് അതിന്റെ അരങ്ങേറ്റം കുറിച്ചത്-.

1985 ഡിസംബർ 19ന് അന്നത്തെ യുപി മുഖ്യമന്ത്രി കോൺഗ്രസ‌്- നേതാവായ വീർ ബഹാദൂർ സിങ‌് അയോധ്യ സന്ദർശിക്കുകയും വിശ്വഹിന്ദു പരിഷത്തിന്റെ ഉന്നതനേതാക്കളുമായി കൂടിക്കാഴ്-ച നടത്തുകയും ചെയ്-തു. ദിവസങ്ങൾക്കുള്ളിലാണ് ഉമേഷ്- പാണ്ഡെ എന്ന അഭിഭാഷകൻ പൂട്ടിക്കിടക്കുന്ന മന്ദിരം പൂജകൾക്കായി തുറന്നുതരണമെന്ന‌് ആവശ്യപ്പെട്ട്- കോടതിയെ സമീപിച്ചത്-. കോടതി ഹർജി സ്വീകരിക്കുകയും പള്ളി തുറന്നുകൊടുക്കാൻ ഉത്തരവിടുകയും ചെയ്-തു. രാജീവ്- ഗാന്ധി മന്ത്രിസഭയിലെ അംഗവും തലമുതിർന്ന കോൺഗ്രസ്- നേതാവുമായ അരുൺ നെഹ്-റുവാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി തന്നോട്- പറഞ്ഞതായി പ്രശസ്-ത പത്രപ്രവർത്തകൻ ഉദയൻ ശർമ പിന്നീട്- വെളിപ്പെടുത്തുകയുണ്ടായി. 1989 നവംബർ 10നാണ് രാമക്ഷേത്ര നിർമാണത്തിന്റെ ശിലാന്യാസം നടന്നത്-. അലഹബാദ്- ഹൈക്കോടതി തർക്ക സ്ഥലമെന്ന് നിരീക്ഷിച്ച പ്ലോട്ടിലായിരുന്നു ശിലാന്യാസം. കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾ ഇതിന് മൗനാനുവാദം നൽകി. മണിക്കൂറുകൾ കഴിയുംമുമ്പേ ആർഎസ‌്എസ‌് ആസ്ഥാനമായ നാഗ്-പുരിലെ കോൺഗ്രസ‌്- റാലിയെ അഭിസംബോധന ചെയ്-തുകൊണ്ട്- രാജീവ്-ഗാന്ധി പറഞ്ഞു:  "സമാധാനപരമായ ശിലാന്യാസത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിനാണെ'ന്ന്. ധർമസ്ഥാൻ മുക്തിയജ്ഞ സമിതിയുടെ അധ്യക്ഷൻ മഹന്ത്- അവൈദ്യനാഥ്- കോൺഗ്രസിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്-തു. "നമ്പർ ടു സുഹൃത്ത്-' എന്നാണ് അദ്ദേഹം കോൺഗ്രസിനെ വിശേഷിപ്പിച്ചത്-. നമ്പർ വൺ സുഹൃത്ത്- ബിജെപിയും.

കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല, ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു


1992 ഡിസംബർ ആറിന് ബാബ‌്റി മസ്-ജിദ്- തകർക്കപ്പെട്ടു. പള്ളി തകർക്കാൻ നടന്ന വിപുലമായ തയ്യാറെടുപ്പുകൾക്കും തുടർന്നുണ്ടായ അക്രമാസക്തമായ കർസേവയ‌്ക്കും പ്രധാനമന്ത്രിയും കോൺഗ്രസ്- പ്രസിഡന്റുമായ നരസിംഹറാവു നൽകിയ പിന്തുണ കുപ്രസിദ്ധമാണ്. പിൽക്കാലത്ത്- എൽ കെ അദ്വാനി എഴുതിയ ആത്മകഥയിൽ റാവു നൽകിയ പിന്തുണയെയും പിൻബലത്തെയും നന്ദിപൂർവം  അനുസ്-മരിക്കുന്നുണ്ട്-. റാവുവിന്റെ ആർഎസ്എസ്- പശ്ചാത്തലമാണ് തങ്ങൾക്ക്- ഗുണകരമായതെന്ന അദ്വാനിയുടെ ഏറ്റുപറച്ചിലുകൾ ആർഎസ്-എസുമായുള്ള കോൺഗ്രസ‌്- നേതൃത്വത്തിന്റെ വൈകാരിക അടുപ്പങ്ങളെ തുറന്നുകാട്ടുന്നു. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിൽ ദീർഘകാലമിരുന്ന എൻ ഡി തിവാരിതൊട്ട്- ഡസൻ കണക്കിന‌് കോൺഗ്രസ‌്- നേതാക്കൾ ബിജെപിയിലേക്ക്- ചേക്കേറിയതിന്റെ രസതന്ത്രം ഇതേ ആർഎസ്-എസ്- പശ്ചാത്തലവും വൈകാരിക അടുപ്പവുമാണെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാകും. 

രാജ്യത്ത്- വർഗീയത കത്തിപ്പടർന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വർഗീയതയെ നേരിടുന്നതിൽ ഭരണകൂടം കാണിച്ച കുറ്റകരമായ അനാസ്ഥയാണ്. ഒരൊറ്റ കലാപവും രാജ്യത്ത്- നേരാംവണ്ണം അന്വേഷിക്കപ്പെടുകയോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്-തിട്ടില്ല. പകരം ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. വിഭജനത്തോടൊപ്പം അരങ്ങേറിയ കലാപങ്ങൾ വീണ്ടും ഉഗ്രത പ്രാപിച്ചത്- 1960കളിലാണ്.  ജബൽപുർ കലാപമടക്കം 92 കലാപമാണ് അക്കൊല്ലം നടന്നത്-. 1962ൽ 60 കലാപവും 1963ൽ 61 കലാപവുമുണ്ടായി. 1964ൽ കലാപങ്ങളുടെ എണ്ണം ഭയാനകമാംവിധം വർധിച്ചു. 1070 കലാപമാണ് അക്കൊല്ലമുണ്ടായത്-. റൂർക്കല, അഹമ്മദ്- നഗർ, ഷോലാപുർ, റാഞ്ചി, മീറത്ത്-, കരീംഗഞ്ച്-, അലഹബാദ്- തുടങ്ങിയ നഗരങ്ങളിൽ കലാപമുണ്ടായി. 1969ൽ മുംബൈ നഗരത്തിലും ഇൻഡോർ, അഹമ്മദാബാദ്-, ആഗ്ര എന്നിവിടങ്ങളിലും കലാപങ്ങളുണ്ടായി. ഇത‌് അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ സിപിഐ എം അംഗം പി രാമമൂർത്തി പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു. 1969ലും 1970ലും അഞ്ഞൂറുവീതം കലാപമാണ് അരങ്ങേറിയത്-.  1970 മുതൽ 1985 വരെ സർക്കാർ കണക്കനുസരിച്ച്- 5300 കലാപമാണുണ്ടായത്-.  1979ൽ ജംഷദ‌്-പുരിലും 1981ൽ മൊറാദാബാദിലും കൊടും കലാപങ്ങൾ നടമാടി.

ക്രൂരമായ പൊലീസ‌് വെടിവയ‌്പ‌്


1980 ആഗസ‌്ത‌്- 13ന് മൊറാദാബാദിലെ ഈദ്-ഗാഹിൽ ക്രൂരമായ പൊലീസ്- വെടിവയ‌്പ‌്- നടന്നു. വർഗീയ വിവേചനത്തിന് കുപ്രസിദ്ധിയാർജിച്ച യുപിയിലെ പിഎസി എന്ന പൊലീസ്- സേനയാണ് ഈദ്- ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിയവരുടെ നേരെ  നിറയൊഴിച്ചത്-.  നിരവധി പേർ കൊല്ലപ്പെട്ടു. നിരപരാധികളുടെ ചോരപുരണ്ട വസ്-ത്രങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ പാർലിമെന്റിനകത്ത്- നടത്തിയ പ്രതിഷേധം ഇന്ത്യയുടെ പാർലമെന്റ്- ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നാണ്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എല്ലാം കേട്ടുനിന്നതല്ലാതെ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും എടുത്തില്ല. യുപിയിലെ കോൺഗ്രസ‌്- നേതാക്കളുടെ ഉള്ളിലിരുപ്പ്- ഇന്ദിര ഗാന്ധിക്കറിയാമായിരുന്നു. അതേവർഷം അസമിലെ നെല്ലിയിലും കൂട്ടക്കൊലകളരങ്ങേറി. 1987ൽ മാലിയാനയിൽ പിഎസി ന്യൂനപക്ഷങ്ങളുടെ നേരെ ക്രൂരമായ മറ്റൊരു നായാട്ട്- നടത്തി. തൊട്ടടുത്ത ദിവസം ഹാഷിംപുരയിലും ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ‌്തു. 1989ൽ ഭഗൽപുരിൽ സംഹാരരുദ്രമായ മറ്റൊരു കലാപമുണ്ടായി. ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്-. 1990ൽ നടന്ന കലാപങ്ങളിൽ മൊത്തം 36,000 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് പത്രപ്രവർത്തകനായ ഖുഷ്-വന്ത്- സിങ്ങിന്റെ കണക്ക‌്-.

സർക്കാർ രേഖയിൽ മരണസംഖ്യ വെറും 7197.1992 ഡിസംബറിൽ ബാബ‌്റി മസ‌്ജിദ‌് തകർക്കപ്പെട്ടതോടൊപ്പം രാജ്യത്തിന്റെ നാനാഭാഗത്തും വ്യാപകമായ കലാപങ്ങളുമരങ്ങേറി. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ നോക്കുകുത്തികളാവുകയായിരുന്നു. 1993 ജനുവരിയിൽ മുംബൈ നഗരത്തിൽ വീണ്ടും ഭയാനകമായ കലാപം നടന്നു. കലാപത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ ശ്രീകൃഷ്-ണ കമീഷന്റെ റിപ്പോർട്ട്- 1999 സെപ്-തംബറിൽ ബിജെപി‐ ശിവസേന നേതൃത്വത്തിലുള്ള  മഹാരാഷ്ട്ര സർക്കാർ തള്ളിക്കളഞ്ഞപ്പോൾ ഒരക്ഷരമുരിയാടാൻ കോൺഗ്രസിനായില്ല. ഇത്തരത്തിലുള്ള അപരാധം കോൺഗ്രസിന്റെ ഭാഗത്തുനിന്ന്, ഒരിക്കലല്ല, നിരന്തരം സംഭവിച്ചിട്ടുണ്ടായിരുന്നു.

ബാബ‌്റി മസ്-ജിദ്- തകർക്കപ്പെട്ടതിനെക്കുറിച്ച്- അന്വേഷിക്കാൻ ലിബർഹാൻ കമീഷനെ നിയോഗിച്ചത്- 1992 ഡിസംബർ 13നാണ്. 17 വർഷങ്ങൾക്കുശേഷം 2009 ജൂൺ 30നാണ് കമീഷൻ അന്വേഷണ റിപ്പോർട്ട്- സർക്കാരിന് കൈമാറിയത്-. ഫലപ്രദമായ നടപടിയെടുക്കാനോ റിപ്പോർട്ടിനെ ത്വരിതവേഗത്തിലാക്കാനോ കോൺഗ്രസിന് കഴിയാതെ പോയി. ആത്മാർഥതയില്ലായ്-മയെ മാത്രമല്ല, വർഗീയശക്തികളോടുള്ള കോൺഗ്രസിന്റെ വിധേയത്വത്തെയുമാണ് ഇത‌് ചൂണ്ടിക്കാട്ടുന്നത‌്.

(ഐഎൻഎൽ സംസ്ഥാന പ്രസിഡന്റാണ്‌
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top