24 മണിക്കൂറില്‍ 3 പലസ്തീന്‍കാരെ വധിച്ചു



ജെറുസലേം 24 മണിക്കൂറിനിടെ നിരായുധയായ സ്ത്രീയെ ഉൾപ്പെടെ മൂന്നു പലസ്തീൻകാരെ വധിച്ച് ഇസ്രയേൽ സൈന്യം. തിങ്കൾ പകലും ഞായർ വൈകിട്ടുമായി നടന്ന വെടിവയ്പിലാണ് മൂന്നുമരണം. മുന്നറിയിപ്പുകൾ അവ​ഗണിച്ച് ബത്‌ലഹേമിനടുത്തുള്ള ചെക്ക്പോസ്റ്റിന് സമീപത്തേക്ക് എത്തിയതിനാണ് നാൽപ്പതുകാരിയെ വെടിവച്ചതെന്ന് ഇസ്രയേൽ സൈന്യം വിശദീകരണം നൽകി. വെസ്റ്റ് ബാങ്ക് ഹൈവേയിൽ ഇസ്രയേൽ വാഹനത്തിനു നേരെ ബോംബെറിഞ്ഞതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ അറിയിച്ചു. മുഹമ്മദ് അലി അഹമ്മദ് എന്ന ഇരുപത്തൊന്നുകാരനാണ് ഞായർ വൈകിട്ടത്തെ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആഴ്ചകളായി ഇസ്രയേലിൽ നടന്ന നാല്‌ ആക്രമണത്തിലായി 14 പേരെ പലസ്തീൻ വധിച്ചതിനു പിന്നാലെയാണ് വെസ്റ്റ്ബാങ്കിൽ ആക്രമണം ശക്തമാക്കിയത്. Read on deshabhimani.com

Related News