സ്‌പെയിനിലും ബ്രസീലിലും മങ്കി പോക്‌സ് മരണം
മാഡ്രിഡ് > സ്പെയിനിലും ബ്രസീലിലും മങ്കി പോക്‌സ് ചികിത്സയിലായിരുന്ന രോഗികൾ മരിച്ചു. സ്‌പെയിനിൽ രണ്ട് പേരും ബ്രസീലിൽ ഒരാളുമാണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് സ്‌പെയിനിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത്. യൂറോപ്പിലെ ആദ്യ മങ്കിപോക്‌സ് മരണമാണിത്. സ്‌പെയിനിൽ നിലവിൽ 3750 പേർ ചികിത്സയിലാണ്. ബ്രസീലിൽ നിലവിൽ 1066 മങ്കിപോക്‌സ് രോഗികൾ ചികിത്സയിലുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ 98 ശതമാനവും സ്വവർഗരതിയിൽ ഏർപ്പെട്ട പുരുഷന്മാരാണ്. 75 രാജ്യത്തായി 16,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ അഞ്ച് പേർ മരിച്ചു. Read on deshabhimani.com