അഫ്‌ഗാൻ അഭയാർഥികളെ സ്വീകരിക്കണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി പുതിയ ജീവിതം തേടിയെത്തുന്ന അഫ്‌ഗാൻകാർക്ക് അഭയം നൽകണമെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്‌ഗാനിസ്ഥാനിൽ ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞു. താലിബാനെ പരാമർശിക്കാതെയായിരുന്നു പ്രസംഗം. രാജ്യത്തും പുറത്തുമുള്ള അഫ്‌ഗാൻകാർക്ക് സമാധാനത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com