ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ
ബ്രസിലിയ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച ബ്രസീല്‍ ജനത ഒന്നാംവട്ട വോട്ടെടുപ്പില്‍ വിധിയെഴുതും. വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവ ബ്രസീലിന്റെ പ്രസിഡന്റാകുമെന്നാണ് അന്തിമ അഭിപ്രായ സര്‍വേകള്‍ വിലയിരുത്തുന്നത്. തീവ്രവലതുപക്ഷക്കാരന്‍ പ്രസിഡന്റ് ജയിർ ബോൾസനാരോയെ ലുല 47 ശതമാനം വോട്ടിന് പിന്തള്ളുമെന്നാണ് സർവേകള്‍ സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കിൽ ഒക്‌ടോബർ 30ന് രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കും. Read on deshabhimani.com