യുകെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർടിക്ക്‌ ജയം



ലണ്ടൻ ബ്രിട്ടനിൽ ഋഷി സുനക്‌ സർക്കാരിന്‌ തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ്‌ ഫലം. വടക്കു പടിഞ്ഞാറൻ ലണ്ടനിലെ ചെഷറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർടിക്ക്‌ ജയം. ഭരണകക്ഷിയായ കൺസർവേറ്റീവ്‌ പാർടിയുടെ സ്ഥാനാർഥിയെയാണ്‌ ലേബർ സ്ഥാനാർഥി സാമന്ത ഡിക്സൺ 11,000 വോട്ടിന്‌ പരാജയപ്പെടുത്തിയത്‌. ആകെ പോൾ ചെയ്തതിൽ 61 ശതമാനം വോട്ട്‌ നേടിയാണ്‌ ജയം. സിറ്റിങ്‌ സീറ്റായ ചെഷറിൽ മുൻ ഭൂരിപക്ഷം മെച്ചപ്പെടുത്തിയാണ്‌ ലേബർ പാർടിയുടെ ജയം. ബോറിസ്‌ ജോൺസൻ അധികാരമൊഴിഞ്ഞശേഷം ആദ്യമായി നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയം കൺസർവേറ്റീവ്‌ ഭരണത്തിനെതിരായ  വിധിയെഴുത്താണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com

Related News