കാബൂളിലെ ഗുരുദ്വാര ആക്രമണം: ഉത്തരവാദിത്വമേറ്റ്‌ ഐഎസ്



കാബൂള്‍ കാബൂളിലെ ഗുരുദ്വാരയ്‌ക്ക് നേരെയുണ്ടായ അക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തു. പ്രവാചകനിന്ദയ്ക്കുള്ള മറുപടിയാണ്‌ ആക്രമണമെന്നും അവർ അവകാശപ്പെട്ടു. ഇന്ത്യയിലെ ബിജെപി നേതാക്കൾ നടത്തിയ പ്രവാചകനിന്ദ ലോകവ്യാപകമായി വൻ വിമർശം നേരിടുന്നതിനിടെയാണ്‌ ഐഎസ്‌ ആക്രമണം ഉണ്ടായത്‌. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അമാഖ് പ്രൊപ്പഗാണ്ട സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്‌ അവകാശവാദം. തങ്ങളുടെ പോരാളികളിലൊരാള്‍ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയശേഷം ഗുരുദ്വാരയ്ക്ക് അകത്ത് പ്രവേശിച്ച് തോക്കും ഗ്രനേഡും ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.ശനിയാഴ്ച നടന്ന ആക്രമണത്തില്‍ സുരക്ഷാജീവനക്കാരടക്കം രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരെ താലിബാന്‍ സേന വധിച്ചു. ഇന്ത്യയില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷികസഹായ വിതരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യന്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ആക്രമണം.   Read on deshabhimani.com

Related News