ജറുസലേം വെടിവയ്‌പ് ; പ്രതിയുടെ വീട് ഇസ്രയേല്‍ തകർക്കും
ജറുസലേം കിഴക്കൻ ജറുസലേമിലെ ഏഴ് ഇസ്രയേൽ സ്വദേശികൾക്കുനേരെ വെടിയുതിർത്ത പലസ്‌തീൻ യുവാവിന്റെ വീട് തകർക്കാൻ ഇസ്രയേൽ സർക്കാർ അനുമതി നൽകി. ഇതിന്റെ ആദ്യപടിയായി പലസ്‌തീൻ യുവാവിന്റെ കിഴക്കൻ ജറുസലേമിലെ വീട് ഇസ്രയേൽ സേന പൂട്ടി മുദ്രവച്ചു. കിഴക്കൻ ജറുസലേമിലെ ഇരുപത്തൊന്നുകാരനാണ് കഴിഞ്ഞ ദിവസം ജൂതരുടെ ആരാധനാലയത്തിന് സമീപം വെടിയുതിർത്തത്. ഇസ്രയേൽ സേന ഇയാളെ അപ്പോൾത്തന്നെ വെടിവച്ചുകൊന്നിരുന്നു. അധിനിവേശ വെസ്‌റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സേന പത്ത് പലസ്‌തീൻകാരെ വെടിവച്ചുകൊന്നതിനു പിന്നാലെയായിരുന്നു യുവാവിന്റെ ആക്രമണം. Read on deshabhimani.com