ക്രിസ്‌ ഹിപ്‌കിൻസ്‌ 
ന്യൂസിലൻഡ്‌ 
പ്രധാനമന്ത്രിയാകും



വെല്ലിങ്ടൺ ലേബർ പാർടി എംപി ക്രിസ്‌ ഹിപ്‌കിൻസ്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രിയാകും. ജസീന്ത ആർഡൻ രാജിവച്ചതിനാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ക്രിസ്‌ ഹിപ്‌കിൻസിനെ പരിഗണിക്കാൻ ലേബർ പാർടി തീരുമാനിച്ചു. നാൽപ്പത്തിനാലുകാരനായ ഹിപ്കിൻസ് നിലവിൽ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. 2008ലാണ് ക്രിസ് ഹിപ്കിൻസ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020ൽ കോവിഡ് കാര്യങ്ങളുടെ മന്ത്രിയായി. ഒക്ടോബറിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ക്രിസിന് എട്ടു മാസമാണ് അധികാരത്തിൽ തുടരാനാകുക. Read on deshabhimani.com

Related News