പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്ത് സിപിസി



ബീജിങ്> ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച്  ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി(സിപിസി). രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിക്കുന്നതിനിടെയാണ് പാര്‍ടി കോണ്‍ഗ്രസ് നടപടികള്‍ മുന്നോട്ട് പോകുകയാണെന്ന വ്യക്തമായ സന്ദേശം ചൈന നല്‍കുന്നത്. ബീജിങ്ങില്‍  ടിയാന്‍മെന്‍ സ്ക്വയറിലെ  പീപ്പിള്‍സ് ഗ്രേറ്റ് ഹാളില്‍ ഒക്ടോബര്‍ 16നാണ് പാര്‍ടി കോണ്‍ഗ്രസ്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്.  ഈ സമ്മേളനത്തിലൂടെ ഷീ ജിന്‍പിങ്ങിന് സിപിസി തലപ്പത്ത് തുടര്‍ച്ചയായി മൂന്നാംവട്ടവും തുടരാന്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍  2296 പ്രതിനിധികളെയാണ് പാര്‍ടി കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുത്തത്. വനിതകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ ചൈനയുടെ സമസ്തമേഖലയെയും പ്രതിനിധീകരിക്കുന്നവരെയാണ് പ്രതിനിധികളായി നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിലില്‍ ഷീയെ പ്രതിനിധിയായി പ്രഖ്യാപിച്ചിരുന്നു. പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലടക്കം മാറ്റം ഉണ്ടാകും. പ്രതിനിധികളുടെ യോഗ്യത പ്രത്യേക അവലോകന സമിതി പരിശോധിക്കുമെന്നും സിപിസി പ്രസ്താവനയില്‍ അറിയിച്ചു. Read on deshabhimani.com

Related News