കന്നിക്കിരീടം ലക്ഷ്യം



അബുദാബി സൂപ്പർ 12ലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട്. പകൽ 3.30ന് അബുദാബി ഷെയ്ഖ് സ്റ്റേഡിയത്തിലാണ് മത്സരം. ട്വന്റി–20 ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ടാംതവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2012ൽ ജയം ഓസീസിന് ഒപ്പമായിരുന്നു. കന്നി ലോകകപ്പിലാണ് ഇരുടീമുകളുടെയും നോട്ടം. ഏകദിനത്തിൽ അഞ്ചുവട്ടം ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയക്ക് ട്വന്റി–20 കിരീടം ഇന്നും അന്യമാണ്. 2010ൽ റണ്ണറപ്പായതാണ് പ്രധാനനേട്ടം. ആരോൺ ഫിഞ്ച്‌ നയിക്കുന്ന ടീമിന്റെ സ്ഥിതി പന്തിയല്ല. അവസാന 10 കളിയിൽ എട്ടിലും തോറ്റു. നാല് പരമ്പരകളും അടിയറവ് വച്ചു. ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ മികവിലേക്കുയരാത്തതാണ് ആശങ്ക.  പന്തിലും ബാറ്റിലും ഒരുപോലെ മിന്നുന്ന മിച്ചെൽ മാർഷ്, ഗ്ലെൻ മാക്--സ്--വൽ എന്നിവരിലാണ്  ഓസീസിന്റെ പ്രതീക്ഷകൾ. പതിവുപോലെ ലോകവേദിയിൽ ആദ്യ കിരീടത്തിനാണ് ടെംബ ബവുമയുടെ കീഴിൽ ദക്ഷിണാഫ്രിക്ക എത്തുന്നത്. യുവനിരയാണ് ശക്തി. അവസാന പത്തിൽ ഒമ്പതും ജയിച്ചു. Read on deshabhimani.com

Related News