പിടിവിട്ട്‌ മുംബൈ



ബംഗളൂരു നാൽപ്പത്തിരണ്ടാം രഞ്ജി ട്രോഫിയെന്ന മുംബൈയുടെ സ്വപ്നം പൊലിയുന്നു. രണ്ടുദിനം ബാക്കിനിൽക്കേ മുംബൈക്കെതിരെ ഫൈനലിൽ മധ്യപ്രദേശ്‌ ആധിപത്യം നേടി. മൂന്നാംദിവസം കളി നിർത്തുമ്പോൾ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 368 റണ്ണെടുത്തു. ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ നേടാൻ ഏഴ്‌ റൺകൂടി മതി. മുംബൈ 374ന്‌ പുറത്തായിരുന്നു. മത്സരം സമനിലയായാലും ഒന്നാം ഇന്നിങ്‌സിലെ ലീഡിന്റെ ബലത്തിൽ മധ്യപ്രദേശുകാർക്ക്‌ കന്നിക്കിരീടം ചൂടാം. സെഞ്ചുറി നേടി യഷ്‌ ദുബെയും (133) ശുഭം ശർമയുമാണ്‌ (116) മധ്യപ്രദേശിന്‌ കരുത്തായത്‌. രണ്ടാംവിക്കറ്റിൽ ഇരുവരും 222 റൺ കൂട്ടിച്ചേർത്തു. രജത്‌ പാട്ടിദാറും (67), ക്യാപ്‌റ്റൻ ആദിത്യ ശ്രീവാസ്‌തവയുമാണ്‌ (11) ക്രീസിൽ. Read on deshabhimani.com

Related News